ബെംഗളൂരു ∙ തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിയുടെ മരുമകനെതിരെ ഹണിട്രാപ് കേസ് ചമച്ചെന്ന് ആരോപണമുള്ള യുവതി ഉൾപ്പെടെ 6 പേർക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്നു വരുത്തിത്തീർക്കാൻ ഗൂഢാലോചന നടത്തിയെന്നാണു കേസ്. ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരന്റെ മരുമകൻ ടി.എ.അരുണിനെ ഹണിട്രാപിൽ കുടുക്കിയെന്ന കേസിൽ ബെംഗളൂരു സ്വദേശിനി രത്ന, തന്ത്രിയുടെ ജ്യേഷ്ഠൻ ദേവദാസ്, മകൻ ശ്രീരാഗ്, മറ്റൊരു ജ്യേഷ്ഠൻ വേണുഗോപാൽ, ബന്ധു സ്വാമിനാഥൻ, ഇയാളുടെ ഭാര്യ രജിത എന്നിവർക്കെതിരെയാണു കുറ്റപത്രം. മസാജ് പാർലർ ജീവനക്കാരിയാണു രത്ന.
- Also Read പെരിങ്ങോട്ടുകര ദേവസ്ഥാനം: കോടതി ഉത്തരവ് വാതിലിൽ പതിച്ച് പൊലീസ്
ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബന്ധു കെ.വി.പ്രവീണാണു പദ്ധതി ആസൂത്രണം ചെയ്തതെന്ന് ഉണ്ണി ദാമോദരനും മകൾ ഉണ്ണിമായയും പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് അരുണിനെ ആസൂത്രിതമായി കുടുക്കിയതാണെന്നു പൊലീസ് കണ്ടെത്തിയത്.
- Also Read ‘അതിന്റെ ആവശ്യം ഉണ്ടായിരുന്നോ?’: സിപിഎം സെക്രട്ടേറിയറ്റിൽ പിണറായിക്ക് വിമർശനം
ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2 കോടിയുടെ ഇടപാടുകൾ നടന്നതായി ബാനസവാടി പൊലീസ് കണ്ടെത്തി. ഇതിൽ 9 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്നായി പിടിച്ചെടുത്തു. രത്നയുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശിയും ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിപ്പുകാരനുമായ ശരത് മേനോൻ, ഇയാളുടെ സഹായി സജിത്ത്, ആലം എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.
- REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
- തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
- നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
MORE PREMIUM STORIES
English Summary:
Bengaluru Police File Charge Sheet in Honey Trap Case : Honey trap case unfolds in Bengaluru, involving a conspiracy against a Kerala temple priest\“s relative. The case highlights a planned scheme and financial dealings, leading to multiple arrests. |