തൃശൂര്‍ ∙ ഡൽഹി സ്ഫോടനത്തിൽ അന്വേഷണം എങ്ങനെ പോകുന്നുവെന്ന് പുറത്തുപറയാനാകില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അസാധാരണമായ സാഹചര്യമാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ട് ആക്രമണ ശ്രമമാണ് രാജ്യത്ത് നടന്നത്. ട്രാഫിക് സിഗ്നിലേക്ക് ഓടിയെത്തിയ കാറിലാണ് ഇന്നലെ സ്ഫോടനമുണ്ടായതെന്നും സുരേഷ് ഗോപി പറഞ്ഞു.
- Also Read വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട്; അതീവ ജാഗ്രതയിൽ പാക്കിസ്ഥാൻ
സ്ഫോടനത്തിൽ എട്ടുപേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലം സന്ദര്‍ശിച്ചത്. കുറ്റം ചെയ്തവർ ആരായാലും ശക്തമായി നേരിടും. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. തെക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ വലവിരിച്ചു. രാജ്യത്തിന്‍റെ അഖണ്ഡതയ്‍ക്കേറ്റ മുറിവാണ് ഈ സ്ഫോടനമെന്നും സുരേഷ് ഗോപി പറഞ്ഞു.
- Also Read പകൽ കണ്ടക്ടർ, രാത്രി സെക്യൂരിറ്റി; സ്ഫോടനത്തിൽ മരിച്ച അശോക് കുടുംബത്തിന്റെ ഏക വരുമാന മാർഗം, ഫാർമസിസ്റ്റും ഇര
മതേതരത്വം ഉടയ്ക്കാനുള്ള ശ്രമമാണ് നടന്നത്. പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണം. കുറ്റവാളികളെ പിടിക്കുന്നതിൽ കേന്ദ്ര സർക്കാർ ശക്തമായി മുന്നോട്ടു വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
English Summary:
Delhi Blast: Delhi Blast Investigation is underway, but details cannot be revealed, says Union Minister Suresh Gopi. |