മുംബൈ ∙ കടുവയ്ക്ക് മദ്യം നൽകുന്ന തരത്തിൽ നിർമിതബുദ്ധി (എഐ) ഉപയോഗിച്ചു തയാറാക്കിയ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചയാൾക്കു നാഗ്പുർ പൊലീസ് നോട്ടിസ് അയച്ചു. ഇത്തരം വിഡിയോകൾ സമൂഹത്തിനു തെറ്റായ സന്ദേശമാണു നൽകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിഡിയോ സമൂഹമാധ്യമത്തിൽനിന്നു നീക്കം ചെയ്തു.
- Also Read ‘എല്ലാ കിരീടങ്ങളിലും മുള്ളല്ല, വയ്ക്കുന്നതു പോലെ ഇരിക്കും; ശബരിമല തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കും’
മദ്യലഹരിയിലുള്ള ഒരാൾ കടുവയ്ക്ക് മദ്യം നൽകുന്നതും അതിനെ തലോടുന്നതുമായ 6 സെക്കൻഡ് വിഡിയോയാണു കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചത്. മഹാരാഷ്ട്ര– മധ്യപ്രദേശ് അതിർത്തിയിലാണു സംഭവമെന്നും വിഡിയോയിലുണ്ടായിരുന്നു. അതോടെ മേഖലയിലെ ജനങ്ങൾ പരിഭ്രാന്തരായി.
- Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി
ഒക്ടോബർ 30നാണു രാജു പട്ടേൽ എന്ന മുംബൈ സ്വദേശി വിഡിയോ പോസ്റ്റ് ചെയ്തത്. അതു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തുടർന്ന്, പൊലീസ് നടത്തിയ പരിശോധനയിലാണ് എഐ വിഡിയോയാണെന്നു വ്യക്തമായത്.
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
English Summary:
AI Tiger Video Goes Viral: AI Tiger video sparks controversy as a man receives a police notice for sharing a digitally created video of a tiger being offered alcohol. The video, which went viral, was identified as AI-generated and removed from social media due to its misleading message. |