സാഹസികതയുടെ ഏറ്റവും വലിയ കൊടിയടയാളമാണു പര്യവേക്ഷണങ്ങൾ. മലകളും കാടുകളും കടലുകളുമൊക്കെ കടന്നുള്ള സാഹസികരുടെ യാത്രകൾ പുതിയ ഇടങ്ങളും സ്ഥലങ്ങളുമൊക്കെ മനുഷ്യരാശിക്കു കാട്ടിക്കൊടുത്തു.
- Also Read ചന്ദ്ര നീലിയല്ല; കള്ളിയങ്കാട്ട് നീലിക്ക് വെള്ളിത്തിരയിൽ പുതിയ പരിവേഷം
അന്റാർട്ടിക്ക കീഴടക്കിയത് മനുഷ്യചരിത്രത്തിലെ വലിയൊരു നേട്ടമായിരുന്നു. തെക്കേയറ്റത്തെ ഈ ഹിമത്തുരുത്ത് തേടി പല പര്യവേക്ഷകരും യാത്രകൾ നടത്തി. ഇക്കൂട്ടത്തിലുള്ള ആളായിരുന്നു അതിപ്രശസ്തനായ ഏണസ്റ്റ് ഷാക്കിൾട്ടൻ.
1916ലെ അന്റാർട്ടിക് പര്യവേക്ഷണം. അവിടത്തെ സൗത്ത് ജോർജിയ മലനിരകളിലൂടെ നടക്കുകയായിരുന്നു ഷാക്കിൾട്ടനും 2 സംഘാംഗങ്ങളും. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന നീണ്ട ട്രെക്കിങ്ങായിരുന്നു. ഇതിനിടെ മറ്റൊരാൾ തങ്ങളെ പിന്തുടരുന്നതുപോലെ അവർക്കു തോന്നി. താങ്ങും തണലുമായി ഒരാൾ. പിൽക്കാലത്ത് പല സാഹസികരും പരാമർശിച്ചിട്ടുള്ള തേർഡ്മാൻ എന്ന പ്രതിഭാസത്തെപ്പറ്റി രേഖപ്പെടുത്തിയ ആദ്യ പരാമർശമായിരുന്നു അത്.
എന്താണ് തേർഡ്മാൻ?
പർവതാരോഹകരും സാഹസികരുമൊക്കെ റിപ്പോർട്ട് ചെയ്തിട്ടുള്ള വിചിത്രമായ ഒരു അനുഭവമാണു തേർഡ്‌മാൻ സിൻഡ്രോം. അജ്ഞാതനായ ഒരു വ്യക്തി പൊടുന്നനെ പ്രത്യക്ഷപ്പെടുകയും അപകടങ്ങളിൽനിന്നൊക്കെ രക്ഷപ്പെടാൻ പ്രചോദനവും ഉപദേശവുമൊക്കെ നൽകുകയും ചെയ്യുന്നതായിട്ടാണു തേർഡ്‌മാൻ വിശേഷിപ്പിക്കപ്പെടുന്നത്.Sunday Special, Reading, Literature News, Malayalam News, Indian English Literature, Sense of Enigma, Jacob Isaac, poetry book, English poems, book review, poetry collection, contemporary poetry, literary review, John Samuel, COVID reading, re-reading books, aesthetic pleasure, imaginative poetry, Chettikulangara, Mavelikkara, South Africa, Isaac Kalimadam, സെൻസ് ഓഫ് എനിഗ്മ, ജേക്കബ് ഐസക്, കവിത, പുസ്തക നിരൂപണം, ഇംഗ്ലീഷ് കവിതകൾ, സാഹിത്യം, പുനർവായന, കോവിഡ് കാലം, ജോൺ സാമുവൽ, ചെട്ടികുളങ്ങര, മാവേലിക്കര, ഐസക് കളിമടം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Sense of Enigma: A Poetic Journey into Contemporary Life\“s Mysteries
ടി.എസ്.ഏലിയറ്റിന്റെ കവിതയായ ദ് വേസ്റ്റ് ലാൻഡിൽ തേർഡ്മാനെക്കുറിച്ച് എഴുതിയിട്ടുണ്ട്. റെയ്നോൾഡ് മെസ്നർ, ഫ്രാങ്ക് സ്മിത്, ജോ സിംസൻ എന്നിവർ ഇതുപോലുള്ള അനുഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. മഞ്ഞിടിച്ചിൽ, മഞ്ഞുകാറ്റ് തുടങ്ങിയ ഘട്ടങ്ങളിലാണ് ഇതു നടന്നിട്ടുള്ളത്.
പർവതാരോഹണത്തിൽ ഓക്സിജൻ ഇല്ലാത്ത അവസ്ഥ, ശാരീരികാസ്വാസ്ഥ്യം, ഒറ്റപ്പെടൽ തുടങ്ങിയ അവസ്ഥകളിലാണു തേർഡ് മാൻ പ്രത്യക്ഷപ്പെടാറുള്ളതെന്നു പല സാഹസികരും പറയുന്നു. 1970ൽ നംഗപർവതം കയറിയപ്പോഴാണു റെയ്നോൾഡ് മെസ്നർ തനിക്കും സഹോദരൻ ഗുന്ഥറിനുമൊപ്പം മറ്റൊരു രൂപം കൂടി മലകയറുന്നതു പോലെ കണ്ടത്.
ഈ രൂപം നിശ്ശബ്ദമായി പ്രോത്സാഹനം നൽകുന്നുണ്ടായിരുന്നെന്നും മെസ്നർ ഓർമിച്ചിരുന്നു. ടച്ചിങ് ദ് വോയ്ഡ് എന്ന പുസ്തകമെഴുതിയ ജോ സിംസൺ, പെറുവിലെ ആൻഡീസിൽ ഒരു വൻ വീഴ്ചയിൽ എഴുന്നേൽക്കാൻ തന്നോട് ഒരു ശബ്ദം പറഞ്ഞതായി ഓർമിച്ചിരുന്നു.
എന്താണു തേർഡ്മാനു പിന്നിലുള്ള രഹസ്യം. വളരെ സമ്മർദമുണ്ടാകുന്ന ഘട്ടത്തിൽ തലച്ചോർ പുറത്തെടുക്കുന്ന തോന്നലാണ് ഇതെന്നു ചില ഗവേഷകർ പറയുന്നു. ഓക്സിജൻ കുറയുന്ന അവസ്ഥ, ഉറക്കമില്ലായ്മ തുടങ്ങിയ അവസ്ഥകൾ ഇവയ്ക്കു വഴിവയ്ക്കാം. എന്നാൽ ചില സാഹസികർ ഇതിന്റെ ശാസ്ത്രം അംഗീകരിക്കില്ല, ഇതു തങ്ങളെ രക്ഷിക്കാൻ വന്ന ഒരു കാവൽമാലാഖയാണെന്നു വിശ്വസിക്കാനാണ് അവർക്കിഷ്ടം. എന്തായാലും തേർഡ്മാൻ പ്രതിഭാസം ഇന്നും ഒരു ദുരൂഹതയായി അവശേഷിക്കുന്നു. English Summary:
The Mysterious Third Man: Unraveling an Adventurer\“s Enigma |