കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയിൽ വഴുതിപ്പോയ മുഖ്യമന്ത്രി സ്ഥാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് തേജസ്വി യാദവ്. ആർജെഡിയുടെ താരമായ തേജസ്വിയായിരിക്കും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെന്ന് മഹാസഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പട്നയിലെ വസതിയിൽ വച്ച് തേജസ്വി യാദവ് ‘ദ് വീക്കി’നോട് സംസാരിച്ചു.
Also Read പ്രചാരണത്തിൽ തരംഗമായ് രാഹുൽ – തേജസ്വി കൂട്ട്
∙ മാറ്റം കൊണ്ടുവരുമെന്നാണ് താങ്കളുടെ വാഗ്ദാനം. ഇതേ വാഗ്ദാനവുമായാണ് 20 വർഷം മുൻപ് നിതീഷ് കുമാറും വന്നത്. എന്തു മാറ്റമാണ് ജനം പ്രതീക്ഷിക്കേണ്ടത്?
ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം 20 വർഷം വലിയ കാലയളവാണ്. ഈ കാലം മുഴുവൻ ഭരിച്ചിട്ടും ബിഹാർ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനമായി തുടരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ, ഏറ്റവും കുറഞ്ഞ ആളോഹരി വരുമാനം എന്നിവ ഇവിടെയാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖല പരിതാപകരമായ അവസ്ഥയിലാണ്. ആളുകൾ മടുത്തു. അവർ മാറ്റം ആഗ്രഹിക്കുന്നു.
∙കഴിഞ്ഞ തവണയും താങ്കൾ മുഖ്യമന്ത്രി സ്ഥാനാർഥി ആയിരുന്നു. എന്തു വ്യത്യാസമാണ് ഇപ്പോൾ കാണുന്നത്?
കഴിഞ്ഞതവണ കോവിഡിന്റെ ഇടയിലായിരുന്നു തിരഞ്ഞെടുപ്പ്. അതിന്റെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇത്തവണ ജനങ്ങൾ പൂർണമായും ഞങ്ങൾക്കൊപ്പമാണ്.
പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
MORE PREMIUM STORIES
∙ ഒരു കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്നത് നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനമല്ലേ?
ഞങ്ങൾ അതിന്റെ സാമ്പത്തികവശം ശാസ്ത്രീയമായി പഠിച്ചിട്ടാണ് വാഗ്ദാനം നൽകിയത്. വിശദമായ പദ്ധതി ഉടൻ പുറത്തുവിടും.
∙തിരഞ്ഞെടുപ്പിനു ശേഷം വേണ്ടിവന്നാൽ നിതീഷ് കുമാറുമായി വീണ്ടും സഖ്യത്തിലേർപ്പെടുമോ?
വേണ്ടിവരില്ല. നിതീഷ്കുമാറിന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇത്. അദ്ദേഹത്തിന് സ്വന്തം പാർട്ടിയെപ്പോലും നിയന്ത്രിക്കാൻ കഴിയുന്നില്ല. ഡൽഹിയിൽ നിന്ന് ബിജെപിയാണ് ഇപ്പോൾ സർക്കാരിനെ നിയന്ത്രിക്കുന്നത്.
∙ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വെല്ലുവിളി ഉയർത്തുന്നുണ്ടോ?
എല്ലാവർക്കും മത്സരിക്കാൻ അവകാശമുണ്ട്. ഞങ്ങളെ വിമർശിച്ചുകൊണ്ടുമാത്രം നിലനിന്നുപോകുന്ന ചില പാർട്ടികളുണ്ട്.
∙ അഴിമതിയും അക്രമവും വച്ചുപൊറുപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്യുന്നു. ജംഗിൾ രാജ് ആരോപണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണോ?
നെഗറ്റീവ് ആയ വിമർശനങ്ങൾക്ക് മറുപടിയില്ല. ബിഹാറിന്റെ വളർച്ചയ്ക്കു വേണ്ടി മാത്രം ശ്രദ്ധിക്കുകയാണ് ഞാൻ.
∙മഹാസഖ്യം അധികാരത്തിൽ വന്നാൽ അടുത്ത 5 വർഷം കൊണ്ട് എന്തുമാറ്റമാണ് പ്രതീക്ഷിക്കേണ്ടത്?
അതിന് ഞങ്ങൾക്ക് പദ്ധതിയുണ്ട്. തൊഴിൽ തേടിയോ വിദ്യാഭ്യാസത്തിനു വേണ്ടിയോ ചികിത്സ കിട്ടാനോ ഒരാൾക്കും ഇനി ബിഹാർ വിട്ടുപോകേണ്ടിവരില്ല.
∙ബിഹാർ തിരഞ്ഞെടുപ്പ് രാജ്യത്തിന് നൽകുന്ന സന്ദേശം എന്തായിരിക്കും?
മാറ്റത്തിനായി ബിഹാറിലെ ജനങ്ങൾ വോട്ടു ചെയ്യും. അതു ദേശീയ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾ വരുത്തും.
(വിശദ അഭിമുഖം ഈ ലക്കം ദ് വീക്കിൽ) English Summary:
Tejaswi Yadav: “This is Nitish Kumar\“s Last Election“ - Bihar\“s Future at Stake