ന്യൂഡൽഹി∙ മുസ്ലിം വനിതാ ഡോക്ടറുടെ മുഖാവരണം വലിച്ചു താഴ്ത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് നടത്തിയ പ്രതികരണം വിവാദമായി. ‘ഒന്നുകിൽ ജോലി നിരസിക്കാം, അല്ലെങ്കിൽ നരകത്തിൽ പോകാം’ എന്ന പരാമർശമാണ് വിവാദമായത്.
Also Read അപമാനഭാരം താങ്ങാനാവുന്നതിലപ്പുറം; നിതീഷ് കുമാർ നിഖാബ് താഴ്ത്തിയ ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു
‘നിതീഷ് കുമാർ ഒരു തെറ്റും ചെയ്തിട്ടില്ല. നിയമന ഉത്തരവു കൈപ്പറ്റാൻ പോകുമ്പോൾ മുഖം കാണിക്കേണ്ടതല്ലേ? പാസ്‌പോർട്ട് ലഭിക്കണമെങ്കിൽ, നിങ്ങൾ മുഖം കാണിക്കുന്നില്ലേ? സർക്കാർ ജോലി നിരസിക്കണോ അതോ നരകത്തിൽ പോകണോ എന്ന് ആ സ്ത്രീക്കു തീരുമാനിക്കാം. ഇത് മുസ്ലിം രാജ്യമാണോ? ഇന്ത്യ നിയമവാഴ്ച പിന്തുടരുന്ന രാജ്യമാണ്. ഒരു രക്ഷകർത്താവ് ചെയ്യുന്നതുപോലെ മാത്രമേ നിതീഷ് കുമാർ ചെയ്തിട്ടുള്ളൂ’ –ഗിരിരാജ് സിങ് പറഞ്ഞു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. ബിജെപി നേതാവിന്റേത് താഴ്ന്ന മനോനിലയാണെന്നു വിമർശിച്ചു.
Also Read ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
തിങ്കളാഴ്ച പട്നയിൽ ആയുഷ് ഡോക്ടർമാരുടെ നിയമനക്കത്തു വിതരണ ചടങ്ങിലാണു നുസ്രത് പർവീണെന്ന വനിതാ ഡോക്ടറുടെ നേരെ മുഖ്യമന്ത്രിയുടെ അസ്വാഭാവിക പെരുമാറ്റമുണ്ടായത്. നിയമന കത്തു കൈമാറിയ ശേഷം നിതീഷ് ഡോക്ടറുടെ മുഖാവരണം വലിച്ചു താഴ്ത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിപക്ഷം വ്യാപക പ്രതിഷേധമുയർത്തി.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
English Summary:
Nithish Kumar\“s niqab controversy centers on a Bihar minister\“s support of the CM\“s actions regarding a Muslim woman doctor\“s face covering. The controversy has sparked debate and criticism, raising questions about personal choice and regulatory standards. The incident highlights the ongoing sensitivity surrounding religious attire in professional settings in India.