കാസർകോട് ∙ പിഎം ശ്രീ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ വിശദീകരണം തേടി സിപിഐ. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. രജീഷ്, ജില്ലാ സെക്രട്ടറി സാഗർ എന്നിവർ വിശദീകരണം നൽകണം. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
- Also Read ‘അതിദാരിദ്ര്യം നിർമാർജനം ചെയ്തെന്നാണ് പറഞ്ഞത്; ഇന്ത്യ മുഴുവൻ മാറിയിട്ട് മോദിക്ക് ക്രെഡിറ്റെടുക്കാം’
പിഎം ശ്രീ പദ്ധതിക്കെതിരെ കണ്ണൂരിൽ നടത്തിയ പ്രകടനത്തിലാണ് എഐവൈഎഫ്, എഐഎസ്എഫ് പ്രവർത്തകർ വി. ശിവൻകുട്ടിയുെട കോലം കത്തിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ എതിർപ്പ് അറിയിച്ചിരുന്നു. തുടർന്നാണ് നേതാക്കളോടു വിശദീകരണം തേടിയത്.
- Also Read സൗമ്യനായി ബിനോയ് മെരുങ്ങുമെന്ന് കരുതി; പക്ഷേ.. ഒടുവിൽ മുഖ്യമന്ത്രി ചോദിച്ചു, ‘ഇത്രയൊക്കെ വേണോ?’: അന്ന് വിട്ടു കൊടുക്കേണ്ടി വന്നു സിപിഎമ്മിന് ആ നാലാം സീറ്റ്!
വി. ശിവൻകുട്ടിക്കെതിരായ പ്രതിഷേധത്തിൽ നേരത്തെ എഐവൈഎഫ് േഖദപ്രകടനവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദിക്കുന്നുവെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ പറഞ്ഞു. ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും, എഐവൈഎഫും കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ജിസ്‌മോൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. എഐവൈഎഫ്, എഐഎസ്എഫ് സമരത്തിനെതിരെ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു.
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
English Summary:
Kerala Political News focuses on the CPI seeking an explanation from AIYF leaders regarding the burning of an effigy of Minister V. Sivankutty during a protest against the PM SHRI scheme. The incident sparked controversy and led to calls for clarification from the CPI leadership. |