‘ലയണൽ മെസ്സിയും ലോകകപ്പടിച്ച അർജന്റീന ടീമും കേരളത്തിൽ വരും, ഇവിടെ മത്സരം കളിക്കുകയും ചെയ്യും’– ഇപ്പറഞ്ഞത് മറ്റാരുമല്ല, കേരളത്തിന്റെ കായിക മന്ത്രി വി.അബ്ദു റഹിമാൻ. ‘ശരിക്കും മെസ്സി വരുമോ’ എന്നു സംശയിച്ച മലയാളികളുടെ സന്ദേഹം തെറ്റിയില്ല. ജയിക്കുമെന്നു കരുതിയ മത്സരത്തിനിടെ വല കുലുക്കിയ എതിർടീമിന്റെ ഗോൾപോലെ ഓർക്കാപ്പുറത്തൊരു അടിയായിരുന്നു അർജന്റീനയിൽനിന്ന്. മെസ്സി വരുമെന്ന് കായികമന്ത്രി ഉറപ്പിച്ചു പറഞ്ഞപ്പോൾ, അത് നടക്കാൻ പോകുന്നില്ലെന്നു പറഞ്ഞ് തിരിച്ചടിച്ചത് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) മാർക്കറ്റിങ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സനായിരുന്നു. പീറ്റേഴ്സൻ ആ വിവരം പങ്കുവച്ചതാകട്ടെ ‘ഓൺമനോരമ’യുമായും. എന്നാൽ മില്യൻ ഡോളർ ചോദ്യം ഇതൊന്നുമല്ല. അഥവാ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് വന്നുവെന്നിരിക്കട്ടെ. അവര്‍ക്ക് കളിക്കാൻ രാജ്യാന്തര നിലവാരത്തിലുള്ള ഒരു മൈതാനമുണ്ടോ ഇവിടെ? കേരളത്തിലെ സ്റ്റേഡിയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെങ്കിലും വികസിപ്പിച്ചിട്ടു വേണ്ടേ രാജ്യാന്തര താരങ്ങളെ ഇവിടേക്ക് ക്ഷണിക്കാൻ? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് മനോരമ ഓൺലൈൻ പ്രീമിയം സ്പോർട്സ് പോഡ്‌കാസ്റ്റിൽ. ചർച്ചയിൽ ഓണ്‍മനോരമ ലീഡ് പ്രൊഡ്യൂസർ വി. കണ്ണനും ഓൺമനോരമ അസോഷ്യേറ്റ് പ്രൊഡ്യൂസർ അരുൺ ജോർജും. എങ്ങനെയാണ് പീറ്റേഴ്സനിലേക്ക് എത്തിപ്പെട്ടതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയാണ് അരുൺ ജോർജ് ഇവിടെ.     English Summary:  
The Manorama Online Sports Podcast Explores a Fascinating Question: If Lionel Messi and the Argentina Football Team were to visit Kerala, Where would they Play? The Episode Investigates whether the State has a Stadium Suitable for such a High-profile International Match. |   
                
                                                    
                                                                
        
 
    
                                     
 
 
 |