ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽ നിന്നും ബംഗ്ലദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റം കാരണം രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വർധിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കൂ എന്നും ഡൽഹിയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘‘മുസ്‌ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചു. അതേസമയം ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുൽപാദന നിരക്ക് കാരണം ഇത് സംഭവിച്ചിട്ടില്ലാത്തതിനാലാണ് ഞാൻ നിങ്ങളോട് ഇക്കാര്യം പറയുന്നത്. നുഴഞ്ഞുകയറ്റം മൂലമാണ് ഇത് സംഭവിച്ചത്. ഇന്ത്യയുടെ ഇരുവശത്തും പാക്കിസ്ഥാൻ സൃഷ്ടിക്കപ്പെട്ടു. ആ വശങ്ങളിൽ നിന്ന് നുഴഞ്ഞുകയറ്റം സംഭവിച്ചു. അതാണ് ജനസംഖ്യയിൽ ഇത്രയും മാറ്റത്തിനു കാരണമായത്’’ – അമിത് ഷാ പറഞ്ഞു.
- Also Read ഇന്ത്യ അടുത്ത സുഹൃത്ത്; പാക്കിസ്ഥാൻ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്: താക്കീതുമായി താലിബാൻ മന്ത്രി
‘‘ഒരു നുഴഞ്ഞുകയറ്റക്കാരനും അഭയാർഥിയും തമ്മിലുള്ള വ്യത്യാസം ഞാൻ നിങ്ങളോട് പറയാം. പാക്കിസ്ഥാനിലും ബംഗ്ലദേശിലും ഹിന്ദു ജനസംഖ്യ കുറഞ്ഞു. അവരിൽ പലരും ഇന്ത്യയിൽ അഭയം തേടി. ഇന്ത്യയിൽ വർധിച്ച മുസ്‌ലിം ജനസംഖ്യ പ്രത്യുൽപാദനക്ഷമത മൂലമല്ല. നിരവധി മുസ്‌ലിങ്ങൾ രാജ്യത്തേക്ക് നുഴഞ്ഞുകയറിയതുകൊണ്ടാണ്. വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കും. വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കൂ.
- Also Read ഗാസ വെടിനിർത്തൽ: ഇന്ത്യയ്ക്ക് അമിത പ്രതീക്ഷ വേണ്ട; മുന്നിലുണ്ട് 2023ലെ ‘ഐമെക്’ അനുഭവം
നുഴഞ്ഞുകയറ്റത്തെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെയും രാഷ്ട്രീയമായി കാണരുത്. അവ ദേശീയ പ്രശ്‌നങ്ങളാണ്. എസ്‌ഐആറിന്റെ വിഷയത്തിൽ കോൺഗ്രസ് ഒരു നിഷേധ രീതിയാണ് സ്വീകരിക്കുന്നത്. വോട്ടർ പട്ടിക ശരിയാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ നിങ്ങൾക്ക് കോടതിയെ സമീപിക്കാം’’ – അമിത് ഷാ പറഞ്ഞു. English Summary:
Amit Shah on Rising Muslim Population: Muslim population growth in India is mainly due to illegal immigration from Pakistan and Bangladesh, according to Amit Shah. He emphasized the importance of revising voter lists to include only citizens, ensuring fair elections. This is a constitutional responsibility of the Election Commission. |