ബെംഗളൂരു∙ നഗരത്തെ ഞെട്ടിച്ച എടിഎം കവർച്ചക്കു പിന്നാലെ കർണാടകയിൽ വീണ്ടും വൻ കവർച്ച. കർണാടക ബിദറിലാണ് കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചത്. ബുധനാഴ്ച പുലർച്ചെ ഹൈദരാബാദ് – മുംബൈ ദേശീയപാത 65ൽ ആയിരുന്നു മോഷണം. ഓടിക്കൊണ്ടിരുന്ന കാർ പഞ്ചറാക്കിയ ശേഷമായിരുന്നു മോഷ്ടാക്കൾ കവർച്ച നടത്തിയത്. 24 ലക്ഷം രൂപയുടെ സ്വർണത്തിന് പുറമെ 1.60 ലക്ഷം രൂപയും കാറിൽ നിന്ന് സംഘം മോഷ്ടിച്ചു.
- Also Read ബുർഖ ധരിച്ച് തുണിക്കടയിലെത്തി, യുവാവിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തി; ഭാര്യ അറസ്റ്റിൽ
മഹാരാഷ്ട്രയിലെ യെത്ഗാവിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വിവാഹസത്കാരത്തിന് പങ്കെടുക്കാനാണ് സംഘം യാത്ര പുറപ്പെട്ടത്. പുലർച്ചെ 5 മണിയോടെ കാർ വളഞ്ഞ എട്ടംഗ സംഘം അള്ള് എറിഞ്ഞ ശേഷം കാർ പഞ്ചറാക്കുകയായിരുന്നു. തുടർന്ന് മാരകായുധങ്ങളുമായി എത്തി ആക്രമിച്ചു. സംഭവത്തിൽ ബസവകല്യാൺ നഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- Also Read ലേബർ റൂമിൽ ഇടമില്ല; ഇടനാഴിയിൽ പ്രസവിച്ച് യുവതി, തല തറയിലിടിച്ച് കുഞ്ഞ് മരിച്ചു
English Summary:
Robbery: Karnataka robbery is a growing concern after a series of incidents, including a recent gold theft on a highway in Bidar. A group of robbers punctured a car and stole gold worth 24 lakhs and 1.6 lakhs in cash. Police investigation is ongoing. |