ചെന്നൈ ∙ കോയമ്പത്തൂരിൽ വിമാനത്താവളത്തിനു സമീപം കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ മൂന്ന് യുവാക്കൾക്കും ഈ വർഷം ജൂലായിൽ എൽ ആന്റ് ടി ബൈപാസിൽ പൊലീസ് ഉദ്യോഗസ്ഥനെയും ഭാര്യയേയും ആക്രമിച്ചതിൽ പങ്കുണ്ടെന്ന് പൊലീസിനു സംശയം. ജൂലായ് 6 ന് പുലർച്ചെയോടെ കോയമ്പത്തൂർ നഗരത്തിലെ ക്യുബ്രാഞ്ചിലെ ഒരു ഹെഡ് കോൺസ്റ്റബിളിനെ മൂന്ന് പേർ ചേർന്ന് ആക്രമിച്ചു എന്നതാണ് കേസ്. എൽ ആന്റ് ടി ബൈപാസിലെ വെങ്കിടപുരം ഗ്രൗണ്ടിൽ പൊലീസുകാരൻ ഭാര്യയ്ക്കൊപ്പം കാറിനുള്ളിൽ ഇരിക്കുകയായിരുന്നു.
- Also Read ബിഹാർ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; പ്രതീക്ഷയോടെ എൻഡിഎ, സർക്കാർ രൂപീകരിക്കുമെന്ന് തേജസ്വി; വോട്ടെണ്ണൽ രാവിലെ 8 മുതൽ
ഹോട്ടലിൽ നിന്ന് അത്താഴം കഴിച്ച ശേഷം ചിന്നിയം പാളയത്തിനടുത്തുള്ള തന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊലീസുകാരൻ ഒരു ഒഴിഞ്ഞ സ്ഥലത്ത് കുറച്ചുനേരം കാർ നിർത്തി. ഈ സമയം അജ്ഞാതരായ മൂന്നു പേർ ദമ്പതികളുടെ അടുത്തേക്ക് വന്ന ശേഷം പൊലീസുകാരനെ കാറിൽ നിന്ന് ഇറക്കിവിടാൻ നിർബന്ധിക്കുകയുമായിരുന്നു. അവരിൽ ഒരാൾ അരിവാൾ കൊണ്ട് പൊലീസുകാരനെ ആക്രമിച്ച് തലയിലും ഇടതു തോളിലും മുറിവേൽപ്പിക്കുകയും ചെയ്തു.
ദമ്പതികളുടെ സ്വർണമാല, ബ്രേസ്ലെറ്റ്, അഞ്ച് പവനിലധികം വിലവരുന്ന മൂന്ന് സ്വർണ മോതിരങ്ങൾ എന്നിവ അവർ കവർന്നു. സുലൂർ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. കൂട്ടബലാത്സംഗ കേസിലെ മൂന്ന് പ്രതികളുടെയും പങ്ക് സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ പൊലീസ് അവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മിഷണർ എ. ശരവണ സുന്ദർ പറഞ്ഞു.
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
- ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
MORE PREMIUM STORIES
നഗരസുരക്ഷയെ ചോദ്യം ചെയ്ത് കോളജ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ 3 പ്രതികളെയും സിറ്റി പൊലീസ് വെടിവച്ചു വീഴ്ത്തിയാണ് പിടികൂടിയത്. കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന പ്രതികൾ അരിവാൾ കൊണ്ട് ആക്രമിച്ചപ്പോൾ കാൽമുട്ടിൽ വെടിവച്ചു എന്നാണു പൊലീസ് പറഞ്ഞത്.
ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ സ്വദേശികളായ സഹോദരങ്ങൾ ടി.കറുപ്പസ്വാമി (സതീഷ് - 30), ടി.കാളീശ്വരൻ (20), ബന്ധു മധുര ജില്ലയിലെ കറുപ്പായൂരണി സ്വദേശി എം.തവസി (ഗുണ - 21) എന്നിവരാണു പിടിയിലായത്. കോയമ്പത്തൂർ - മേട്ടുപ്പാളയം പാതയിലെ വെള്ളക്കിണർ റോഡിൽ പട്ടത്ത് അരസിയമ്മൻ ക്ഷേത്രവഴിയിലെ ചതുപ്പിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികൾ.
വിമാനത്താവളത്തിനു പിൻവശത്തുള്ള ഒഴിഞ്ഞ ഇടത്ത് വച്ചായിരുന്നു കൂട്ട ബലാത്സംഗം നടന്നത്. പെണ്‍കുട്ടി കാറില്‍ ആണ്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കവെ മൂന്നംഗ സംഘം ഇവര്‍ക്കടുത്തേക്ക് വരികയും ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സുഹൃത്ത് ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ നഗ്നയായി കണ്ടെത്തുകയായിരുന്നു. English Summary:
Coimbatore Gang Rape: Are Same Accused Linked to Police Officer Attack? Police Investigate. |