ന്യൂയോർക്ക് ∙ ആധുനിക ജനിതക ശാസ്‌ത്രത്തിനു തറക്കല്ലിട്ട കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ ജയിംസ് ഡി.വാട്സൻ (97) അന്തരിച്ചു. ഡിഎൻഎ തന്മാത്രയുടെ ഇരട്ടപ്പിരിയൻ ഗോവണിഘടന ഫ്രാൻസിസ് കിർക്കിനൊപ്പം 1953ൽ തന്റെ 25–ാം വയസ്സിൽ കണ്ടെത്തിയതാണു വാട്സനെ ലോകപ്രശസ്തനാക്കിയത്.
- Also Read ജിം പരിശീലകന്റെ മരണം ഹൃദയാഘാതം മൂലം; കഴിച്ച മരുന്നുകൾ അപകടകാരികൾ
ലോങ് ഐലൻഡിലെ ചികിത്സാകേന്ദ്രത്തിൽ വ്യാഴാഴ്ചയായിരുന്നു മരണമെന്നു മകൻ ഡൻകൻ അറിയിച്ചു. ഡിഎൻഎ ഘടന കണ്ടെത്തലിനു കിർക്കിനും മോറിസ് വിൽകിൻസിനുമൊപ്പം വാട്സന് 1962ൽ വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചിരുന്നു.
- Also Read സൗദിയിൽ പ്രഭാത നടത്തത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു; വിടപറഞ്ഞത് തിരുവനന്തപുരം സ്വദേശി
ഡിഎൻഎ ഘടനയുടെ കണ്ടെത്തൽ 20–ാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ ശാസ്ത്രനേട്ടങ്ങളിലൊന്നായാണ് കരുതുന്നത്. ബയോടെക്നോളജി, ജനിതക എൻജിനീയറിങ്, ജീൻ തെറപ്പി, ജനിതക പരിശോധന, ഡിഎൻഎ ഫിംഗർ പ്രിന്റിങ്, ജീൻ എഡിറ്റിങ് തുടങ്ങിയവയുടെ മുന്നേറ്റത്തിനു കണ്ടുപിടിത്തം കാരണമായി. 1928ൽ യുഎസിലെ ഷിക്കാഗോയിലാണു വാട്സന്റെ ജനനം. 22–ാം വയസ്സിൽ പിഎച്ച്ഡി പൂർത്തിയാക്കി. മോളിക്യുലർ ബയോളജിസ്റ്റ്, ജനിതക ഗവേഷകൻ, ജന്തുശാസ്ത്ര വിദഗ്ധൻ എന്നീ മേഖലകളിൽ അദ്ദേഹം ശോഭിച്ചു.
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
ഡിഎൻഎ ഘടന കണ്ടെത്തിയതിനു പുറമേ ഒട്ടേറെ ഗവേഷണങ്ങളിലും അദ്ദേഹം പങ്കാളിയായി. മനുഷ്യ ജനിതകവ്യവസ്ഥയെ സമഗ്രമായി മനസ്സിലാക്കാനും രേഖപ്പെടുത്താനുമുള്ള വൻ ഗവേഷണ ശ്രമമായ ഹ്യുമൻ ജീനോം പദ്ധതിയിൽ അംഗമായിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ കാരണം പിന്നീട് അതിൽനിന്നു പടിയിറങ്ങി. 1968ൽ ഡബിൾ ഹെലിക്സ് എന്ന ഓർമക്കുറിപ്പ് പുറത്തിറക്കി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @DatDrdat എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
James D. Watson, the Nobel laureate, passed away at 97: He was renowned for his groundbreaking discovery of the DNA double helix structure along with Francis Crick. |