ചെന്നൈ ∙കരൂരിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദുരന്തത്തിൽ, ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിലായി. ജനറൽ സെക്രട്ടറി എൻ.ആനന്ദ്, സംസ്ഥാന ജോ. സെക്രട്ടറി സി.ടി.ആർ.നിർമൽ കുമാർ എന്നിവരെ കണ്ടെത്താൻ 5 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു.
- Also Read വാങ്ചുകിനെ വിട്ടയയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന് എൽഎബി
പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ വിജയ്‌യിനും പാർട്ടിക്കുമെതിരെയാണു കുറ്റപ്പെടുത്തൽ. ആൾക്കൂട്ടത്തിന്റെ കരുത്ത് കാണിക്കാൻ യോഗം വൈകിപ്പിച്ച നടൻ, അനുമതിയില്ലാതെയാണു റോഡ് ഷോ നടത്തിയത്. വേദിയിൽ എത്താൻ മനഃപൂർവം വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. സംഘാടകർക്കു പലതവണ മുന്നറിയിപ്പും നിർദേശങ്ങളും നൽകിയെങ്കിലും അവഗണിച്ചു.
25 പേർ ശ്വാസം മുട്ടിയാണു മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. 3 മിനിറ്റു വരെ ശ്വാസം കിട്ടാതായതോടെയാണു പലരും കുഴഞ്ഞുവീണത്. ചിലരുടെ വാരിയെല്ലുകൾ ചവിട്ടേറ്റ് ഒടിഞ്ഞ് ആന്തരിക അവയവങ്ങളിൽ തുളച്ചു കയറിയെന്നും റിപ്പോർട്ടിൽ പറയുന്നു.India News, Sonam Wangchuck, Ladakh, Jammu & Kashmir, Arrest, ലദാക്ക്, ഷുവാംഗ്, ലദാക്ക് അപക്സ് ബോഡി, സോണം വാംഗ്ചക്ക്, വിമോചനം, ജുഡീഷ്യൽ പ്രോബ്, പോലീസ് ഫയറിംഗ്, Ladakh, Shewang, Ladakh Apex Body (LBA), Sonam Wangchuk, release, judicial probe, police firing, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Srinagar: LBA Rejects Talks Without Releasing Wangchuk, Restoring Normalcy, Srinagar: LBA Rejects Talks Without Releasing Wangchuk, Restoring Normalcy
പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചെന്ന ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ ടിവികെ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കരൂരിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പാർട്ടിയെ സമ്മർദത്തിലാക്കി. എന്നാൽ, ദുരന്തം ഡിഎംകെ നടത്തിയ ആസൂത്രിത അട്ടിമറിയാണെന്ന നിലപാടിലാണ് ടിവികെ. സിബിഐ അന്വേഷണം അടിയന്തരമായി പരിഗണിക്കണമെന്ന പാർട്ടിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹർജി വെള്ളിയാഴ്ച പരിഗണിച്ചേക്കും.
ഡിഎംകെ ഗുണ്ടകളുടെ സഹായത്തോടെ അട്ടിമറി നടത്തി, രോഗികൾ ഇല്ലാത്ത ആംബുലൻസ് ആൾക്കൂട്ടത്തിലൂടെ കടന്നു പോയി, അപകടം നടന്ന് 5 മിനിറ്റിനുള്ളിൽ സ്ഥലം എംഎൽഎയും ഡിഎംകെ നേതാവുമായ മുൻ മന്ത്രി സെന്തിൽ ബാലാജി സ്ഥലത്തെത്തി, അപകടം ഉണ്ടാകും മുൻപേ ആശുപത്രി സജ്ജമാക്കി തുടങ്ങി ഗുരുതര ആരോപണങ്ങളാണു പാർട്ടി ഉന്നയിക്കുന്നത്. കരൂർ സന്ദർശിക്കാൻ അനുമതി നൽകണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. നടൻ കടുത്ത മാനസിക സംഘർഷത്തിലാണെന്ന് ഭാരവാഹികൾ പറയുന്നു. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്ന് വിജയ് എംആർസി നഗറിലെ വീട്ടിലേക്കു പോയി.
ശനിയാഴ്ച ആദ്യ യോഗം നടന്ന നാമക്കലിലെ ടിവികെ ഭാരവാഹികൾക്കെതിരെയും കേസെടുത്തു. പൊലീസിന്റെ നിർദേശങ്ങൾ അവഗണിച്ചു തിരക്കുണ്ടാക്കിയതോടെ ഒട്ടേറെപ്പേർ ഇവിടെയും കുഴഞ്ഞു വീണെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. പരുക്കേറ്റു ചികിത്സയിലായിരുന്ന സ്ത്രീ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 41 ആയി ഉയർന്നത്. English Summary:
Karur Tragedy: Tamil Actor Vijay\“s Event Leaves 41 Dead, Investigation Underway  |