തിരുവനന്തപുരം ∙ കേരളത്തിൽ ഓരോ വർഷവുമുണ്ടാകുന്ന മരണങ്ങളിൽ 32% ഹൃദ്രോഗം മൂലമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. 2021 വരെ 30 ശതമാനത്തിൽ താഴെയായിരുന്നു ഈ നിരക്ക്. വിദ്യാഭ്യാസത്തിൽ മുന്നിലാണെങ്കിലും ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധത്തിൽ കേരളം പിന്നിലാണെന്നാണു വ്യക്തമാകുന്നത്. 35 കഴിഞ്ഞവരിലും മുൻപത്തെക്കാൾ കൂടുതലായി ഹൃദ്രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
- Also Read കേരള എസ്ഐആർ വൈകാൻ സാധ്യത; തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടപടികൾക്ക് സമയം ലഭിക്കില്ല
ഹാർവഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ സഹായത്തോടെ നടത്തിയ പഠനത്തിൽ കേരളത്തിലെ 19.9% ആളുകൾക്കു ഹൃദ്രോഗസാധ്യത കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. 10 വർഷം മുൻപ് ഇത് 1.4% ആയിരുന്നു.
കോവിഡ് വാക്സീൻ എടുത്തവർക്ക് ഹൃദ്രോഗസാധ്യത വർധിച്ചെന്ന പ്രചാരണം ഡോക്ടർമാർ അംഗീകരിക്കുന്നില്ല. എന്നാൽ, കോവിഡ് ബാധയെ തുടർന്നു ഗുരുതരാവസ്ഥയിലായവർക്കു ഹൃദ്രോഗസാധ്യത കൂടുതലാണെന്നു കരുതുന്നുണ്ട്. ഇത്തരക്കാർക്കും ചിട്ടയായ ജീവിതത്തിലൂടെ ഹൃദ്രോഗത്തെ മറികടക്കാൻ സാധിക്കും.
ഹൃദ്രോഗത്തിലേക്ക് ഉള്ള വഴി
അമിത ഭക്ഷണം, പഞ്ചസാര പാനീയങ്ങളുടെ അമിത ഉപയോഗം, മാനസികസമ്മർദം,
രാത്രി വൈകിയുള്ള
ഭക്ഷണം, മദ്യപാനം, പുകവലി.Kerala News, Malayalam News, Kerala Medical Services Corporation Limited, KMSCL, Medicine, Health News, KMSCL loss, medicine price, Ceftazidime Avibactam, patent expiry, drug procurement, Kerala health, inflated prices, tender conditions, Pfizer, Malik Life Science, BDR Pharmaceuticals, RCC medicine, government medical procurement, financial mismanagement, employee negligence, drug market understanding, pharmaceutical pricing, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നഷ്ടം, മരുന്ന് വില, സെഫ്റ്റാസിഡിം അവിബാക്ടം, പേറ്റന്റ് കാലാവധി, മരുന്ന് സംഭരണം, കേരള ആരോഗ്യം, ഉയർന്ന മരുന്ന് വില, ടെൻഡർ നിബന്ധനകൾ, ഫൈസർ മരുന്ന്, മാലിക് ലൈഫ് സയൻസ്, ബിഡിആർ ഫാർമസ്യൂട്ടിക്കൽസ്, ആർസിസി മരുന്ന്, സർക്കാർ മരുന്ന് സംഭരണം, സാമ്പത്തിക ക്രമക്കേട്, ജീവനക്കാരുടെ അനാസ്ഥ, മരുന്ന് വിപണി അറിവ്, ഫാർമസ്യൂട്ടിക്കൽ വിലനിർണ്ണയം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, KMSCL\“s Crores Lost: High Medicine Prices Despite Patent Expiry and Flawed Tender
രോഗകാരണങ്ങൾ
അമിതവണ്ണം: 45%
ഉയർന്ന രക്തസമ്മർദം: 30-40%
ഉയർന്ന കൊളസ്ട്രോൾ: 25%
പ്രമേഹം: 20%
കുഴഞ്ഞുവീണ് മരണം
നിയന്ത്രിക്കാൻ പദ്ധതി;
തുടക്കം നാളെ
തിരുവനന്തപുരം ∙ സംസ്ഥാനത്തു കുഴഞ്ഞുവീണു മരിക്കുന്നതിന്റെ തോതു കുറയ്ക്കാൻ (കാർഡിയോ പൾമനറി റിസസിറ്റേഷൻ) പദ്ധതിക്കു നാളെ ആരോഗ്യവകുപ്പ് തുടക്കമിടും. ഇങ്ങനെ മരിക്കുന്നവരിൽ 10% പേരെ ശരിയായ സിപിആർ വഴി രക്ഷിക്കാൻ സാധിക്കുമെന്നാണു വിലയിരുത്തൽ.
നിയമസഭയിൽ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചിരുന്നു. നിയമസഭയിൽ തന്നെയാണു സിപിആർ പഠനപരിപാടിയായ ‘ഹൃദയപൂർവം’ നാളെ 8.30നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്.
ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, ഡ്രൈവർമാർ, പൊലീസ് ഉദ്യോഗസ്ഥർ, കോളജ് വിദ്യാർഥികൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾ, സന്നദ്ധസേവകർ എന്നിവർക്കു പരിശീലനം നൽകാൻ 200 കേന്ദ്രങ്ങളാണ് ആദ്യം സജ്ജമാക്കുന്നത്.
സിപിആർ എങ്ങനെ?
ഹൃദയം സ്ഥിതിചെയ്യുന്ന നെഞ്ചിന്റെ ഇടതു ഭാഗത്താണ് സിപിആർ ചെയ്യേണ്ടത്. ഒരു കൈക്കു മുകളിൽ മറ്റൊരു കൈ വച്ച് വിരലുകൾ പരസ്പരം ബന്ധിപ്പിക്കുക. തുടർന്ന് 5–6 സെന്റിമീറ്റർ താഴോട്ട് നെഞ്ചിൽ അമർത്തുക. സിപിആറിനു പുറമേ വായിലൂടെ കൃത്രിമ ശ്വാസോഛ്വാസവും നൽകണം. രോഗി പ്രതികരിക്കുന്നതുവരെയോ ആശുപത്രിയിൽ എത്തുന്നതുവരെയോ ഇതു തുടരണം.
∙ഹൃദ്രോഗസാധ്യതയെക്കുറിച്ചു നമ്മൾ പഠിപ്പിക്കുന്നത് 40 വയസ്സു കഴിഞ്ഞവരെയാണ്. അപ്പോഴേക്കും ഹൃദ്രോഗസാധ്യതയുള്ള ജീവിതശൈലിയുടെ പകുതി അവർ പിന്നിട്ടുകഴിഞ്ഞിരിക്കും. ശരിയായ ജീവിതശൈലി തിരഞ്ഞെടുത്തില്ലെങ്കിൽ ഭാവിയിൽ ജീവൻ അപകടത്തിലാകുമെന്നു 18 വയസ്സു മുതൽ പഠിപ്പിച്ചു തുടങ്ങുക.-ഡോ. എസ്.ഹരികൃഷ്ണൻ (കാർഡിയോളജി വിഭാഗം മേധാവി, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി) English Summary:
Kerala\“s Alarming Heart Disease Crisis: 32% Deaths, Risk Surges to 19.9%  |