റായ്‌പുർ ∙ ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ മാവോയിസ്റ്റുകളുമായുണ്ടായ നടന്ന ഏറ്റുമുട്ടലിൽ 3 സൈനികർക്ക് വീരമൃത്യു. 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണ് വിവരം. ദന്തേവാഡ-ബിജാപുർ അതിർത്തിയ്ക്ക് അടുത്തുള്ള വനപ്രദേശമായ ഗംഗലൂർ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്.
- Also Read ഉത്തർപ്രദേശിലെ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ തടങ്കൽ കേന്ദ്രങ്ങൾ; നിർദേശം നൽകി യോഗി ആദിത്യനാഥ്
ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സ്പെഷൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്), കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തിയത്. ഇതിനിടെ ആയിരുന്നു വെടിവയ്പ്പ്.
- Also Read ബഹിരാകാശ ‘വെടിവയ്‌പിൽ’ മുറിവേറ്റ് ചൈന; ഷെൻഷോയ്ക്ക് സംഭവിച്ചത് മുന്നറിയിപ്പ്: പേടകങ്ങൾ ഇനി പേടിക്കണം, എന്തുകൊണ്ട്?
കഴിഞ്ഞ രണ്ട് മണിക്കൂറായി ഏറ്റുമുട്ടൽ തുടരുകയാണെന്ന് ദന്തേവാഡ ഡിഐജി കമലോചൻ കശ്യപ് പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെയും കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. നവംബർ 30 ന് ദന്തേവാഡയിൽ 37 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു.
- ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
English Summary:
Chhattisgarh Maoist attack resulted in casualties on both sides: Three soldiers were killed and twelve Maoists were reported dead in the Bijapur district encounter. The clash occurred in the Gangaloor forest area during a joint search operation. |