ഇരിട്ടി ∙ സ്ത്രീധനമായി നൽകിയ സ്വർണവും പണവും കുറഞ്ഞുപോയെന്നും സൗന്ദര്യമില്ലെന്നും ആരോപിച്ച് യുവതിക്ക് ഭർതൃവീട്ടിൽ പീഡനമെന്ന് പരാതി. ചെറുവത്തൂർ പെരുമ്പട്ട സ്വദേശി നീതുവിന്റെ പരാതിയിൽ ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കുമെതിരെ കരിക്കോട്ടക്കരി പൊലീസ് കേസെടുത്തു. ഭർത്താവ് ലിന്റ് ടോമി, ലിന്റിന്റെ പിതാവ് ടോമി, അമ്മ ലില്ലി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്
- Also Read മുഖ്യമന്ത്രി ഉറപ്പ് നൽകി, രാപ്പകല്‍ സമരം അവസാനിപ്പിക്കാൻ ആശമാർ; ക്രെഡിറ്റ് അടിച്ചെടുക്കുന്നതിൽ അതൃപ്തി
ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഭർതൃവീട്ടിൽനിന്നു മാറിത്താമസിച്ചിട്ടും ഭർത്താവിന്റെ ഉപദ്രവം തുടർന്നു. ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും ബഹളമുണ്ടാക്കി. 2021ലാണ് ഇവർ വിവാഹിതരായത്. അന്നുമുതൽ പ്രശ്നങ്ങളായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
- Also Read സൗമ്യനായി ബിനോയ് മെരുങ്ങുമെന്ന് കരുതി; പക്ഷേ.. ഒടുവിൽ മുഖ്യമന്ത്രി ചോദിച്ചു, ‘ഇത്രയൊക്കെ വേണോ?’: അന്ന് വിട്ടു കൊടുക്കേണ്ടി വന്നു സിപിഎമ്മിന് ആ നാലാം സീറ്റ്!
പീഡനത്തിനിരയായ വിവരം നീതു സഹോദരനോട് വിവരിക്കുന്ന ശബ്ദ സന്ദേശവും പുറത്തുവന്നു. തനിക്ക് അവിഹിതമുണ്ടെന്നാണ് ഭർത്താവ് പറയുന്നത്. കുരങ്ങച്ചിയെപ്പോലെയാണെന്ന അധിക്ഷേപങ്ങളാണ് നടത്തുന്നത്. ഭക്ഷണം പോലും കിട്ടാറില്ല. മർദിക്കുകയും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. കൊന്നുകെട്ടിത്തൂക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഇവർക്ക് രണ്ട് വയസ്സുപ്രായമുള്ള കുട്ടിയുണ്ട്. നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കി പറഞ്ഞയക്കുകയായിരുന്നു. എന്നാൽ വീണ്ടും ഉപദ്രവം തുടരുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
English Summary:
Domestic violence: Domestic violence in Kerala is a severe issue highlighted by a recent case of dowry harassment and physical assault. The victim faced extreme abuse and threats, prompting a police investigation and raising concerns about the safety of women within marital homes. |