പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് കിട്ടാൻ കാത്തിരിക്കുന്നതു പോലെയാണു സഭയിൽ ഇപ്പോൾ സർക്കാർ. എന്നാൽ പിന്നെ ചർച്ച തന്നെ. സഭയിൽ പ്രതിപക്ഷത്തിന്റെ ഏതാണ്ട് ഇരട്ടി അംഗങ്ങളുണ്ട് ഭരണക്കാർക്ക്. അപ്പോൾ സമയവും ഏതാണ്ട് ഇരട്ടി കിട്ടും. നോട്ടിസ് കൊണ്ടുവന്ന പ്രതിപക്ഷത്തിന് 20 മിനിറ്റ് കിട്ടിയാൽ തിരിച്ച് അങ്ങോട്ട് കൊടുക്കാൻ കിട്ടും 40 മിനിറ്റ്! അതുകൊണ്ടെന്തായി? സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള നോട്ടിസും സർക്കാർ ഹൃദയപൂർവം കൈപ്പറ്റി; ധനകാര്യ സ്ഥിതിയെക്കുറിച്ച് സഭ മറ്റൊരു സംവാദത്തിനു വേദിയായി.
- Also Read കുടിശിക കോടികൾ; ട്രഷറി നിയന്ത്രണം: സതീശൻ
ലോക ഹൃദയദിനമായതു കൊണ്ടു കൂടിയാകാം, ഈ സർക്കാരിനൊരു ഹൃദയമുണ്ടോ എന്നായിരുന്നു പ്രമേയം അവതരിപ്പിച്ച മാത്യു കുഴൽനാടന്റെ ചോദ്യം. ഇരട്ടച്ചങ്കുള്ള നേതാവ് നയിക്കുന്ന സർക്കാരിനെക്കുറിച്ച് അങ്ങനെയൊരു ചോദ്യം തന്നെ അപ്രസക്തമാണെന്ന് കെ.ബാബു (നെന്മാറ) കരുതുന്നു. പാവപ്പെട്ടവരെ ഹൃദയത്തോടു ചേർത്തുവച്ച സർക്കാരിനെക്കുറിച്ച് ഇങ്ങനെയൊന്നും പറയരുതെന്നായി മന്ത്രി കെ.എൻ.ബാലഗോപാൽ– ‘നിങ്ങളെപ്പോലെ ഐ ഡോണ്ട് കെയർ എന്നല്ല ഞങ്ങൾ പറയുന്നത്, വീ കെയർ എന്നാണ്’– സഭയിൽനിന്നു മാറി നിന്നിട്ടും രാഹുൽ മാങ്കൂട്ടത്തിലിന് ഒളിയമ്പുകളിൽനിന്നു മോചനമില്ല.
ആകെ ദാരിദ്ര്യം; പക്ഷേ പഴയ പ്രതാപം ഓർക്കുമ്പോൾ അതു പുറത്തുപറയാനോ കാണിക്കാനോ വയ്യ. പഴയ ചില തറവാട്ടുകാരുടെ അവസ്ഥയാണ് ഈ സർക്കാരിനെന്നാണ് പി.കെ.കുഞ്ഞാലിക്കുട്ടി കരുതുന്നത്. അവകാശപ്പെടുന്നതു പോലെ ഒരു പ്രശ്നവും ഇല്ലെങ്കിൽ ഹൃദയശസ്ത്രക്രിയകൾ വരെ മുടങ്ങുന്നതെന്തിന്? കുഞ്ഞാലിക്കുട്ടിയും ഹൃദയദിനത്തെ ഓർത്തു. തൊട്ടടുത്തിരുന്ന മന്ത്രി കെ.രാജൻ തൃശൂർ മെഡിക്കൽ കോളജിൽ സമീപകാലത്ത് നാലായിരം ഹൃദയശസ്ത്രക്രിയ വരെ നടന്ന കാര്യം അപ്പോൾ ബാലഗോപാലിനോടു മന്ത്രിച്ചു. മന്ത്രി തൃശൂർ മന്ത്രിയെ ക്വോട്ട് ചെയ്തു കുഞ്ഞാലിക്കുട്ടിയെ തടുത്തു.
പ്രതിപക്ഷത്തെ പലരും അവരുടെ ഉള്ളിലിരിപ്പു പറയുന്നത് സെബാസ്റ്റ്യൻ കുളത്തുങ്കലിനോടാണെന്നു തോന്നുന്നു. ഒന്നും തരുന്നില്ലെന്നൊക്കെ പുറത്തുപറയുന്ന അവർ ധനമന്ത്രിയും സർക്കാരും വാരിക്കോരി മണ്ഡലത്തിനു നൽകിയതിന്റെ സന്തോഷം കുളത്തുങ്കലിനോടു പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ലത്രെ.Kerala News, Thiruvananthapuram News, KN Balagopal, Kerala Government, Financial Crisis, economic crisis in kerala, government employees pay arrears, pensioners onam pay delay, emergency resolution, state debt, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Thiruvananthapuram: Kerala Faces Economic Crisis, Opposition Flags Unpaid Arrears
പ്രതിപക്ഷത്തെ പലർക്കും അതു കേട്ടു ചിരിവന്നു. ഇങ്ങനെ ന്യായീകരണത്തൊഴിലാളികളായി മാറിയിരിക്കുന്ന ഈ ഭരണപക്ഷ എംഎൽഎമാർ ഹൃദയം നുറുങ്ങുന്ന വേദനയാണ് അനുഭവിക്കുന്നതെന്ന് എ.പി.അനിൽകുമാറിന് ഉറപ്പുണ്ട്. നവകേരള സദസ്സിനോടു സഹകരിക്കാതിരുന്നിട്ടും പദ്ധതികളുടെ കാര്യത്തിൽ വിവേചനം കാണിച്ചോ എന്നായി അതോടെ ധനമന്ത്രി.
യുഡിഎഫ് ഭരണകാലത്തു ഖജനാവിനുണ്ടായ പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകളുടെ ശേഖരവുമായാണ് യു.പ്രതിഭയും പി.പി.ചിത്തരഞ്ജനുമെത്തിയത്. ആ തലക്കെട്ടുകൾ വായിക്കുന്നതിനിടെ പ്രതിപക്ഷ ബെഞ്ചുകൾ ഒഴിഞ്ഞുകിടക്കുന്നത് ചിത്തരഞ്ജന്റെ ചിത്തത്തിൽ കയറി.
അതിന്റെ പേരിൽ അവർക്കെതിരെ തിരിയുന്നതിന്റെ തിരക്കിൽ തനിക്കു ചുറ്റുമുള്ള ഭരണപക്ഷ ഇരിപ്പിടങ്ങളിൽ പലതും ശൂന്യമായിരിക്കുന്നതു പക്ഷേ അദ്ദേഹത്തിനു ശ്രദ്ധിക്കാനായില്ല. രണ്ടു ഭാഗത്തും ആളില്ലാത്തതിന്റെ അതൃപ്തി സ്പീക്കറുടെ വാക്കുകളിലും പുറത്തുവന്നു. ചർച്ച പതിവായതോടെ അടിയന്തരപ്രമേയത്തിനു പഴയ ഗൗരവം സഭാംഗങ്ങൾ തന്നെ കൊടുക്കുന്നില്ലെന്നു വ്യക്തം.
പഞ്ചായത്തിരാജ് ഭേദഗതി ബില്ലിന്മേൽ ആര്യാടൻ ഷൗക്കത്ത് സഭയിലെ തന്റെ കന്നിപ്രസംഗം കാഴ്ചവച്ചു. മറുപടി പറയാനായി എഴുന്നേറ്റ മന്ത്രി എം.ബി.രാജേഷ് നോക്കിയപ്പോൾ ഷൗക്കത്തിനെ കാണാനില്ല. പുതിയ അംഗത്തിന്റെ പരിചയക്കുറവിനെ മന്ത്രി ചെറുതായി നോവിച്ചുവിട്ടു.
∙ ധനകാര്യ മാനേജ്മെന്റിൽ ഇത്ര ദയനീയമായി പരാജയപ്പെട്ട മറ്റൊരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ഇല്ല.-വി.ഡി.സതീശൻ (പ്രതിപക്ഷ നേതാവ്) English Summary:
Kerala Assembly: Assembly Debates Economic Crisis Amid Opposition\“s Adjournment Motion  |