കോട്ടയം ∙ അമ്മയെ നഷ്ടപ്പെട്ടു, അച്ഛൻ ഗുരുതരാവസ്ഥയിൽ, എറണാകുളം ചമ്പക്കര ചക്കുങ്കൽത്തറ വീട്ടിൽ ആഷിക്കിന്റെയും അശ്വിന്റെയും ജീവിതം പ്രതിസന്ധിയിൽ. ശ്വാസകോശ അണുബാധയെ തുടർന്നുള്ള അമ്മ ഷീജയുടെ (42) മരണവും മസ്തിഷ്കാഘാതമുണ്ടായ അച്ഛൻ ഷിബുവിന്റെ (49) ഗുരുതരാവസ്ഥയും ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ ആഷിക്കിന്റെയും പ്ലസ് ടു വിദ്യാർഥിയായ സഹോദരൻ അശ്വിന്റെയും ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്.  
 
ഷിബുവിന് മസ്തിഷ്കാഘാതം ഉണ്ടായതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. 16 ലക്ഷം രൂപയിലധികമായി. നാട്ടുകാരുടെ സഹായത്താൽ 8 ലക്ഷത്തോളം അടച്ചു. ശേഷിച്ച 8.34 ലക്ഷം രൂപ കുടിശിക ആയതോടെ ആശുപത്രി അധികൃതർ ഷിബുവിനെ ഡിസ്ചാർജ് ചെയ്തു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിടുകയായിരുന്നു. കുടിശിക തുക ഒരു മാസത്തിനകം അടച്ചോളാം എന്ന കരാറിലും ആശുപത്രി അധികൃതർ ഒപ്പിടീച്ചു വാങ്ങിയതായി ആഷിക്ക് പറഞ്ഞു.Stroke treatment Kerala, Alappuzha news, Medical help Alappuzha, Crowdfunding Kerala, Patient support Alappuzha, Malayala Manorama Online News, Financial assistance needed, Emergency surgery appeal, Kerala charity, Support Jayaprakash family  
 
ഷിബുവിനെ പരിചരിച്ച ഷീജക്ക് തലവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഷിബുവിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ഷീജക്ക് ശ്വാസകോശ അണുബാധ ബാധിച്ചു. പെട്ടെന്ന് തന്നെ രോഗം ഗുരുതരമായി കഴിഞ്ഞദിവസം ഷീജ മരിച്ചു. ഷീജയുടെ ചികിത്സയ്ക്കും 2.43 ലക്ഷം രൂപ ബാധ്യതയായി. മൃതദേഹം വിട്ടു നൽകിയതും കുടിശിക തുക ഒരു മാസത്തിനകം അടച്ചോളാം എന്ന് കരാറിൽ ഒപ്പിട്ട ശേഷമാണ്.  
 
ആർപ്പൂക്കര നവജീവൻ ട്രസ്റ്റ് നൽകുന്ന ചെറിയ സഹായത്തോടെയാണ് മെഡിക്കൽ കോളജിൽ ഷിബുവിന്റെ ചികിത്സ നടക്കുന്നത്. അബോധാവസ്ഥയിലായ ഷിബുവിന് ഇനിയൊരു ശസ്ത്രക്രിയ കൂടി ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസത്തിനും ജീവിക്കാനുമുള്ള ചെലവും ചികിത്സാ ചെലവും മുന്നോട്ടു കൊണ്ടുപോകുന്നതിന് വലിയ വെല്ലുവിളിയാണ് ഈ വിദ്യാർഥികൾ നേരിടുന്നത്. കരുണയുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോൾ. എസ്ബിഐ കുണ്ടന്നൂർ ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 44275960662, IFSC: SBIN0016073. ഫോൺ: 9995422746. English Summary:  
Family crisis in Kerala highlights the struggles of two orphaned students facing immense medical debt. These students are burdened with significant medical debt and the responsibility of caring for their ailing father. They urgently need financial assistance to cover medical expenses, education, and basic living costs. |