തിരുവനന്തപുരം∙ മറ്റു സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ എത്തിച്ച് ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷ ലഭിക്കുമ്പോള്‍ അതത് സംസ്ഥാനങ്ങളിലെ ആര്‍ടിഒകളില്‍നിന്ന് എന്‍ഒസി നല്‍കിയിട്ടുണ്ടോ എന്നു മാത്രമേ നോക്കാറുള്ളുവെന്ന് ഗതാഗത കമ്മിഷണറുടെ ഓഫിസ്. വാഹനത്തിന് എന്‍ഒസി നല്‍കിയിട്ടുണ്ടെങ്കില്‍ അത് സ്വീകരിച്ച് ഇവിടെ റജിസ്റ്റര്‍ ചെയ്തു നല്‍കുകയാണ് ചെയ്യുന്നതെന്നും ഗതാഗത കമ്മിഷണറേറ്റ് അറിയിച്ചു. Khalistan terrorist threat, Ajit Doval threat, Gurpatwant Singh Pannun, Inderjeet Singh Gosal, Khalistan referendum 2025, India National Security Advisor, Canada Khalistan, Malayala Manorama Online News, Sikhs For Justice (SFJ), അജിത് ഡോവൽ, ഖലിസ്ഥാൻ ഭീഷണി, ഗുർപട്‌വന്ത് സിങ് പന്നുൻ, ഖലിസ്ഥാൻ റെഫറണ്ടം, ഇന്ദർജീത് സിങ് ഗോസൽ, കാനഡ ഖലിസ്ഥാൻ
അതത് സംസ്ഥാനങ്ങളിലെ ആര്‍ടിഒമാര്‍ എന്‍ഒസി നല്‍കിയാല്‍ വാഹനത്തിനു പ്രശ്‌നമില്ലെന്നാണു കണക്കാക്കപ്പെടുന്നത്. അതേ വാഹനം തന്നെയാണോ ഇവിടേക്ക് എത്തിച്ചിരിക്കുന്നതെന്ന് അറിയാനായി വാഹനത്തിന്റെ ഷാസി നമ്പര്‍ ഉള്‍പ്പെടെ പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പിച്ച ശേഷമാവും ഇവിടെ റജിസ്‌ട്രേഷന്‍ നടത്തുക. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന ആര്‍ടി അധികൃതരാണ് വാഹനം എവിടെനിന്നാണു കൊണ്ടുവന്നതെന്നു പരിശോധിക്കേണ്ടത്.
ഭൂട്ടാനില്‍നിന്ന് കൊണ്ടുവന്ന വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലാണ് ആദ്യം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവിടെനിന്ന് എന്‍ഒസി എടുത്ത് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും റജിസ്റ്റര്‍ ചെയ്യാനാകും. ഇന്ത്യയില്‍ എവിടെയും റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ പരിവാഹന്‍ വഴി എല്ലാ ആര്‍ടിഒമാര്‍ക്കും ഇപ്പോള്‍ ലഭ്യമാണ്. പരിവാഹന്‍ രേഖകളില്‍ മാറ്റം വരുത്തിയെന്ന കസ്റ്റംസിന്റെ ആരോപണം സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളുവെന്നും ഗതാഗത കമ്മിഷണറുടെ ഓഫിസ് അറിയിച്ചു.
English Summary:
Vehicle Registration: The Transport Commissioner\“s office clarified that they ensure the chassis number matches and the NOC is valid before registering vehicles from other states.  |