പുരി∙ ഒഡീഷയിലെ പുരിയിൽ റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ 15 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. ചൊവ്വാഴ്ച ജനക്ദേവ്പുർ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. മംഗലഘട്ട് സ്വദേശിയായ വിശ്വജീത് സാഹു (15) ആണ് മരിച്ചത്. അമ്മയോടൊപ്പം ക്ഷേത്ര ദർശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിഡിയോ ചിത്രീകരിക്കുന്നതിനായാണ് വിശ്വജീത് ട്രാക്കിന് സമീപത്ത് എത്തിയത്.   
  
 -  Also Read  ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു, തലയോട്ടി തകർന്ന് തലച്ചോറ് പുറത്തുവന്നു; ചാക്കോച്ചൻ വധക്കേസിൽ ഭാര്യ റോസമ്മ കുറ്റക്കാരി   
 
    
 
ട്രെയിൻ വരുന്നത് കണ്ടെങ്കിലും വിശ്വജീത് റീൽസ് എടുക്കുന്നത് തുടരുകയായിരുന്നു. അതിവേഗത്തിൽ വന്ന ട്രെയിൻ കുട്ടിയെ ഇടിച്ചിട്ടു. സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഒഡീഷ റെയിൽവേ പൊലീസ് (ജിആർപി) സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഓഗസ്റ്റിൽ, ഒഡീഷയിലെ കോരാപുട്ടിലുള്ള ദുഡുമ വെള്ളച്ചാട്ടത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ഗഞ്ചം ജില്ലയിലെ ബെർഹാംപൂരിൽ നിന്നുള്ള 22 വയസ്സുള്ള ഒരു യൂട്യൂബർ ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു.   
  
Tragic accident occurred in Puri district, #Odisha A 15-year-old boy was hit by train & died near #Janakdeipur railway station. The accident occurred while he was filming a video reel on his mobile phone on the railway track.#Reels#reelsvideo pic.twitter.com/XB613GdZX0— Nikita Sareen (@NikitaS_Live) October 23, 2025   
 
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NikitaS_Live എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.  
         
  
 -    സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?  
 
        
  -    ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ  
 
        
  -    മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി  
 
        
   MORE PREMIUM STORIES  
 English Summary:  
Odisha train accident resulted in the tragic death of a 15-year-old boy while filming a reel near a railway track. The incident highlights the dangers of creating content in unsafe locations and underscores the need for greater awareness regarding railway safety. |