പാലക്കാട്∙ സിനിമാതാരങ്ങളുടെ വീടുകളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വർണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായാണ് സിനിമാ താരങ്ങളെ ഈ ത്രാസിൽ കയറ്റി അളക്കാൻ വിട്ടുകൊടുത്തതെന്ന സംശയം തനിക്കുണ്ടെന്നും കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രജാ വിവാദവും സ്വർണ ചർച്ച മുക്കാൻ വേണ്ടിയാണ്. എല്ലാം കുൽസിതമാണെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് മലമ്പുഴയിൽ കലുങ്ക് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Also Read ‘ചില നപുംസകങ്ങൾക്ക് അത് ഇഷ്ടപ്പെടുമോ?; ഇത്തവണ കിറ്റുമായി വന്നാൽ മോന്തയ്ക്ക് വലിച്ചെറിയണം, ഇത് പ്രജാരാജ്യം’
‘‘ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയ മാത്രമാണ് പൊലീസിനെ ഉപയോഗിച്ചു നടന്നുകൊണ്ടിരിക്കുന്നത്. ഇനിയും കഥകൾ വരും’’ – അദ്ദേഹം പറഞ്ഞു.
- Also Read ഭാര്യയുടെ കാർ ഉടമസ്ഥത സഭയിൽ ചോദ്യമായി; ഉത്തരം നൽകാതെ ഗണേഷ്കുമാർ
അതേസമയം, ഇന്നലെ ചെത്തല്ലൂരിൽ നന്ന കലുങ്ക് സംവാദത്തിൽ ശബരിമല വിഷയത്തില്‍ അയ്യപ്പൻ മൂത്ത സഹോദരനാണെന്നും ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പനെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘അയ്യപ്പൻ ഒരു മനുഷ്യനാണ്, എന്റെ മൂത്ത സഹോദരനായാണ് അയ്യപ്പനെ കാണുന്നത്. ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പൻ. ചെമ്പ് – സ്വർണം – രസതന്ത്രം – വലിയ മാറ്റമാണ് കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നത്’’ – സുരേഷ് ഗോപി പറഞ്ഞു. English Summary:
Suresh Gopi alleges that ED raids on film stars are a diversion from the Sabarimala gold plating controversy: He suspects a deliberate attempt to tarnish celebrities to cover up issues affecting the Kerala government. More stories are expected to unfold, according to Suresh Gopi. |