തിരുവനന്തപുരം ∙ സ്വന്തം യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയതിന് തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയ്ക്കെതിരെ കേസ്. പ്രായപൂർത്തിയാകാത്ത അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം മുൻപു വെളിപ്പെടുത്തിയതിന് പോക്സോ ഉൾപ്പെടെ ചുമത്തിയാണ് കേസ്. പൗരാവകാശ പ്രവർത്തകനായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
What you should read next
- LIVE മന്ത്രി വീണാജോർജ് ആശുപത്രി വിട്ടു; കാർ മാർഗം തലസ്ഥാനത്തേക്ക് മടങ്ങി Latest News
നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാൾ പോക്സോ കേസിലെ അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം വെളിപ്പെടുത്തുന്നതും അവഹേളിക്കുന്നതും ഗുരുതര കുറ്റമാണെന്ന് പരാതിയിൽ പറയുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ പേര് യുട്യൂബ് ചാനലിലൂടെ മുൻപ് വെളിപ്പെടുത്തിയെന്നും മറ്റൊരു വിഡിയോയിൽ കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ കൊല്ലപ്പെട്ട ഇരകളുടെ പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളും പറയുന്നുവെന്നും പരാതിയിലുണ്ട്.
JUST IN
-
14 MINUTES AGO അതിജീവിതമാരുടെ പേര് വെളിപ്പെടുത്തി; ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ് Latest News
-
3 HOURS 8 MINUTES AGO ‘ഹിന്ദു പെൺകുട്ടി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചാൽ ദേശീയഘടന തകരുമോ?’: സുപ്രീംകോടതി Latest News
-
5 HOURS 33 MINUTES AGO ‘ബ്രേക്കപ്പ്’ ആത്മഹത്യാപ്രേരണയാവില്ല: യുവാവിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി Latest News
VIEW MORE
English Summary:
Pocso case against R Sreelekha: Former DGP R. Sreelekha faces legal action, including charges under the POCSO Act, for allegedly revealing the names of survivors on her YouTube channel. The complaint, lodged by a civil rights activist, alleges she committed a serious offense by naming victims in the Kiliroor, Kaviyoor, and Perumbavoor cases. |