അധികാരവും പണവും ഉപയോഗിച്ച് ദുർബലരെ വേട്ടയാടുന്ന ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ മുഖംമൂടി അഴിച്ചുമാറ്റുന്ന പുസ്തകമാണ് വിർജീനിയ ജൂഫ്രേയുടെ \“നോബഡീസ് ഗേൾ\“ (Nobody\“s Girl: A Memoir of Surviving Abuse and Fighting for Justice). ലൈംഗികാതിക്രമങ്ങളിൽ നിന്ന് അതിജീവിച്ചവൾ എന്ന നിലയിലും, നീതിക്കായി പോരാടിയ അഭിഭാഷക എന്ന നിലയിലും വിർജീനിയ നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ സാക്ഷ്യപത്രമാണ് ഈ പുസ്തകം.
ലോകത്തെ പിടിച്ചുകുലുക്കിയ ജെഫ്രി എപ്സ്റ്റീൻ, ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ എന്നിവരുടെ ലൈംഗിക കടത്തൽ ശൃംഖലയിലെ ഇരയായിരുന്നു വിർജീനിയ. ബ്രിട്ടിഷ് രാജകുടുംബാംഗമായിരുന്ന ആൻഡ്രൂ രാജകുമാരനടക്കം നിരവധി പ്രമുഖർക്കെതിരെ അവർ ഉന്നയിച്ച ആരോപണങ്ങൾ ആഗോളതലത്തിൽ വലിയ ചർച്ചയായിരുന്നു. നിർഭാഗ്യവശാൽ, പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് മാസങ്ങൾക്ക് മുൻപ്, 2025 ഏപ്രിലിൽ 41-ാം വയസ്സിൽ വിർജീനിയ ആത്മഹത്യ ചെയ്തു. എങ്കിലും, തന്റെ കഥ ലോകം അറിയണമെന്ന അവരുടെ ഉറച്ച ആഗ്രഹപ്രകാരം 2025 ഒക്ടോബറിൽ പുസ്തകം മരണാനന്തര ബഹുമതിയായി പ്രസിദ്ധീകരിക്കപ്പെട്ടു.
ഉള്ളടക്കമായി പുറത്തു വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
തന്റെ പിതാവ് ജോലി ചെയ്തിരുന്ന ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള \“മാർ-എ-ലാഗോ\“ റിസോർട്ടിൽ വെച്ച് മാക്‌സ്‌വെല്ലും എപ്സ്റ്റീനും തന്നെ എങ്ങനെയാണ് തങ്ങളുടെ വലയിലാക്കിയത് എന്ന് വിർജീനിയ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. മാക്‌സ്‌വെൽ തന്നെ ഒരു \“സുന്ദരനായ രാജകുമാരനെ\“ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് ആൻഡ്രൂവിന്റെ അടുത്തെത്തിച്ചതും, തനിക്ക് 17 വയസ്സ് മാത്രമുള്ളപ്പോൾ അദ്ദേഹം തന്നെ ലൈംഗികമായി ചൂഷണം ചെയ്തതും വർജീനിയ വിശദീകരിക്കുന്നു. ഒരു പ്രമുഖ \“പ്രധാനമന്ത്രി\“ തന്നെ ബലാത്സംഗം ചെയ്തതായും, മനുഷ്യക്കടത്തിന് ഇരയായിക്കൊണ്ടിരിക്കെ തനിക്ക് നേരിടേണ്ടി വന്ന ഗർഭച്ഛിദ്രത്തെക്കുറിച്ചും (Ectopic pregnancy) പുസ്തകത്തിൽ വെളിപ്പെടുത്തലുകളുണ്ട്. Image credit: Alfred A. Knopf ADVERTISEMENT GO AD-FREE
വിർജീനിയയുടെ ഭർത്താവ് റോബർട്ട് ജൂഫ്രേയെക്കുറിച്ച് പുസ്തകത്തിൽ പോസിറ്റീവായ പരാമർശങ്ങളാണുള്ളത്. എന്നാൽ മരണത്തിന് തൊട്ടുമുൻപ് ഭർത്താവിൽ നിന്നും താൻ ശാരീരിക പീഡനം നേരിടുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. ഈ വൈരുദ്ധ്യം പുസ്തകത്തിന്റെ ആമുഖത്തിൽ സഹരചയിതാവായ ആമി വാലസ് വ്യക്തമാക്കുന്നുണ്ട്.
പ്രത്യാഘാതങ്ങളും പ്രതികരണങ്ങളും
പുസ്തകം പുറത്തിറങ്ങിയതോടെ ബ്രിട്ടിഷ് രാജകുടുംബത്തിൽ വലിയ ഭൂകമ്പമുണ്ടായി. ആൻഡ്രൂ രാജകുമാരന് തന്റെ പദവികളും ആദരവുകളും ഉപേക്ഷിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ പദവികൾ നീക്കം ചെയ്യുന്നതിനുള്ള ഔദ്യോഗിക നടപടികൾ ചാൾസ് മൂന്നാമൻ രാജാവ് ആരംഭിച്ചു. ഒപ്പം, വിർജീനിയയെ വ്യക്തിഹത്യ ചെയ്യാൻ ആൻഡ്രൂ രാജകുമാരൻ പൊലീസിനെ ദുരുപയോഗം ചെയ്തു എന്ന ആരോപണവും മെട്രോപൊളിറ്റൻ പോലീസ് അന്വേഷിക്കുന്നുണ്ട്.
What you should read next
- ചരിത്രത്തിൽ അദൃശ്യരാക്കപ്പെട്ട സ്ത്രീകളുടെ പുസ്തകം; ജിസ ജോസിന്റെ ‘രൂത്തിന്റെ പുസ്തകം രക്ഷയുടെയും’ Book Review
ബ്രിട്ടിഷ് രാജകുടുംബം ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്സറുടെ പദവികൾ എടുത്തുകളയുന്നു എന്ന റിപ്പോർട്ടുകളോട് പ്രതികരിച്ചുകൊണ്ട്, വിർജീനിയ റോബർട്ട്സ് ജിഫ്രെയുടെ സഹോദരൻ സ്കൈ റോബർട്ട്സ് 2025 ഒക്ടോബർ 31ന് ബിബിസി ന്യൂസ്‌നൈറ്റിൽ സംസാരിക്കുകയുണ്ടായി. “വിർജീനിയ ഇതിൽ ഒരുപാട് അഭിമാനിക്കുമായിരുന്നു. അയാൾ ഇപ്പോൾ വെറും ആൻഡ്രൂ മാത്രമാണ്. അയാളിനി ഒരു രാജകുമാരനല്ല. \“ഞാനിത് സാധിച്ചെടുത്തു\“ എന്ന് പറഞ്ഞുകൊണ്ട് സ്വർഗ്ഗത്തിലിരുന്ന് അവളിത് ആഘോഷിക്കുകയാവാം. ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള ഈ സാധാരണ പെൺകുട്ടി ഒരു രാജകുമാരനെ സ്ഥാനഭ്രഷ്ടനാക്കിയിരിക്കുന്നു. ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു നിമിഷമാണിത്.“
പ്രസിദ്ധീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികയിൽ ഈ പുസ്തകം തുടരുന്നത് ഇതിന്റെ പ്രസക്തി വിളിച്ചോതുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ വിർജീനിയ ജൂഫ്രേ നൽകിയ ജീവത്യാഗത്തിന്റെ സ്മരണയാണ് ഈ കൃതി. അധികാരത്തിന്റെ ഇടനാഴികളിലെ അശ്ലീലതകളെ തുറന്നുകാട്ടുന്ന ഈ പുസ്തകം, പീഡനത്തിന് ഇരയാകുകയും അത് തുറന്ന് പറയാൻ ധൈര്യപ്പെടുകയും ചെയ്യുന്ന ഏവർക്കും ഒരു കരുത്തായി നിലകൊള്ളും. English Summary:
Virginia Giuffre\“s \“Nobody\“s Girl\“ Exposes Powerful Abusers and Epstein Files |
|