ജറുസലം ∙ അടിയന്തര വൈദ്യസഹായത്തിന് ഗാസയിൽനിന്നു പലസ്തീൻകാർക്കു പുറത്തേക്കു പോകാനായി റഫാ അതിർത്തി തുറക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. പരുക്കേറ്റവരും രോഗികളുമായ 16,500 പലസ്തീൻകാർക്ക് വിദേശത്ത് അടിയന്തരചികിത്സ വേണമെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്.
- Also Read കാണാതായ മലേഷ്യൻ വിമാനത്തിനായി വീണ്ടും തിരച്ചിൽ; കടലിനടിയിലെ ആ രഹസ്യം ചുരുളഴിയുമോ?
അതിനിടെ, ഹമാസ് കൈമാറിയ അവസാനത്തെ 2 ബന്ദികളുടെ മൃതദേഹഭാഗങ്ങൾ ഫൊറൻസിക് പരിശോധനയിൽ അവരുടേത് അല്ലെന്നു തെളിഞ്ഞതായി ഇസ്രയേൽ പറഞ്ഞു. ഇതോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഹമാസ് വീണ്ടും തിരച്ചിൽ തുടങ്ങി. ഈ മൃതദേഹഭാഗങ്ങൾ കൂടി കൈമാറുന്നതോടെ വെടിനിർത്തൽ കരാറിന്റെ ഒന്നാംഘട്ടം അവസാനിക്കും. രണ്ടാംഘട്ടത്തിലാണു രാജ്യാന്തര സേന ഗാസയുടെ സുരക്ഷാച്ചുമതല ഏറ്റെടുക്കുക. English Summary:
Gaza Medical Evacuations: Rafah border crossing is expected to open for Palestinians needing urgent medical treatment. Approximately 16,500 injured and sick Palestinians require medical assistance abroad. The move comes amidst ongoing ceasefire negotiations and the search for hostage remains. |
|