search

ഡിഎ വർധന ഇന്നു മുതൽ: കുടിശികയടക്കം ഇൗ മാസം ക്ഷേമപെൻഷൻ 3600 രൂപ, വിതരണം 20 മുതൽ

deltin33 Yesterday 10:56 views 940
  



തിരുവനന്തപുരം ∙ മുഖ്യമന്ത്രി പ്രഖ്യാപിച്ച 2000 രൂപ ക്ഷേമ പെൻഷനൊപ്പം ഒരു മാസത്തെ കുടിശിക കൂടി ഇൗ മാസം തന്നെ നൽകാൻ തീരുമാനം.‌ ഓരോ മാസവും 25ന് ആണ് പെൻഷൻ വിതരണം ആരംഭിക്കുന്നതെങ്കിൽ ഇൗ മാസം പെൻഷനും ഒരു മാസത്തെ കുടിശികയും ചേർത്ത് 3600 രൂപ 20നു വിതരണം ചെയ്തു തുടങ്ങാൻ ധനവകുപ്പ് നിർദേശിച്ചു. ഇതോടെ ക്ഷേമ പെൻഷനിൽ കുടിശികയില്ലാതാകും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർധിപ്പിച്ച 4% ഡിഎ അടക്കമുള്ള ശമ്പളവും പെൻഷനും ഇന്നുമുതൽ നൽകും. മുൻകൂട്ടി ശമ്പളബില്ലുകൾ സമർപ്പിച്ച ഡിഡിഒമാരോട് ഇവ തിരിച്ചെടുത്തിട്ട് പുതിയ ബിൽ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

  • Also Read അകൽച്ച കനക്കാതിരിക്കാൻ കരുതലോടെ സിപിഐ; വിജയം ധ്വനിപ്പിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്ന് നിർദേശം   


ബില്ലുകൾ ട്രഷറി പാസാക്കിക്കഴിഞ്ഞെങ്കിൽ 4% ഡിഎ ആദ്യ ആഴ്ച തന്നെ അക്കൗണ്ടിൽ പ്രത്യേകം നിക്ഷേപിക്കും. ഒക്ടോബർ മാസത്തെ ശമ്പളത്തിൽ ഡിഎ വർധിപ്പിക്കുമ്പോൾ നവംബർ മാസത്തെ പെൻഷനിലാണ് ഡിആർ വർധന. ഇത് ഒരു മാസത്തെ ഡിആർ നഷ്ടപ്പെടുത്തും എന്ന പരാതിയുമായി പെൻഷൻകാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. യുജിസി, എഐസിടിഇ, മെഡിക്കൽ വിദ്യാഭ്യാസം എന്നിവയ്ക്കു കീഴിലെ അധ്യാപകർക്കും പെൻഷൻകാർക്കും ഡിഎ/ഡിആർ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമാക്കിയും ഉത്തരവിറക്കി. ഇന്നലെ ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ പുതിയ 4% ഡിഎയുടെ 34 മാസത്തെ കുടിശികയെക്കുറിച്ച് മിണ്ടിയിട്ടില്ല.

കഴിഞ്ഞ 4 ഗഡുക്കൾ അനുവദിച്ചപ്പോഴും കുടിശിക നൽകിയിരുന്നില്ല. സർക്കാർ ജീവനക്കാർ, അധ്യാപകർ, ഫുൾ ടൈം– പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ, സർവീസ്, കുടുംബ, എക്സ്ഗ്രേഷ്യ പെൻഷൻകാർ തുടങ്ങിയവർക്കെല്ലാം വർധന ബാധകമാണ്. പത്താം ശമ്പള പരിഷ്കരണമനുസരിച്ചു വേതനം കൈപ്പറ്റുന്നവരുടെ ഡിഎയും ഡിആറും 55%, ഒൻപതാം കമ്മിഷനിൽ 195%, എട്ടാം കമ്മിഷനിൽ 404%, ഏഴാം കമ്മിഷനിൽ 463% എന്നിങ്ങനെയാണു പുതുക്കിയ ഡിഎ.  

  • Also Read ശബരിമല: മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തി; 420 പേജുള്ള ഫയൽ കണ്ടെത്തിയത് ദേവസ്വം ബോർഡ്   

    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വർധന മൂലം തദ്ദേശ സ്ഥാപനങ്ങളിലെ അധികച്ചെലവ് അവർ തനതു ഫണ്ടിൽനിന്നു വഹിക്കണം. സർക്കാർ ജീവനക്കാർക്കു സമാനമായി ശമ്പളം നിർണയിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇൗ ഡിഎ വർധന നടപ്പാക്കാം. എന്നാൽ, സ്വന്തമായി ശമ്പളം പരിഷ്കരിക്കുന്ന കെഎസ്ഇബി, കെഎസ്ആർടിസി തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഇതു ബാധകമല്ല.

സ്ത്രീ സുരക്ഷാ പെൻഷനും ഉടൻ

സ്ത്രീകൾക്കും വിദ്യാർഥികൾക്കുമായി പ്രഖ്യാപിച്ച 1,000 രൂപ പ്രതിമാസ സഹായ പദ്ധതിയും ഇൗ മാസം തന്നെ നടപ്പാക്കാൻ ശ്രമം തുടങ്ങി. ഇപ്പോൾ മറ്റു പെൻഷൻ പദ്ധതികളിലൊന്നും അംഗങ്ങളല്ലാത്ത അന്ത്യോദയ അന്നയോജന (മഞ്ഞക്കാർഡ്), മുൻഗണന (പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് പെൻഷൻ. ഇതിനായി റജിസ്ട്രേഷൻ ഉടൻ ആരംഭിക്കും.

ക്ഷേമ പെൻഷൻ നൽകാൻ സഹകരണ സംഘങ്ങളോട് കടം ചോദിച്ച് സർക്കാർ

വർധിപ്പിച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ സർക്കാരിന്റെ കയ്യിൽ ആവശ്യത്തിനു പണമുണ്ടെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അവകാശപ്പെട്ടതെങ്കിലും ക്ഷേമ പെൻഷനും ഒരു മാസത്തെ കുടിശികയും നൽകാൻ സഹകരണ ബാങ്കുകളോട് പണം കടം ചോദിച്ചു. 2000 കോടി കൂടി സമാഹരിക്കാനാണ് സഹകരണ ബാങ്കുകൾ വഴി ശ്രമം തുടങ്ങിയത്. ബാങ്കിലെ നിക്ഷേപങ്ങളുടെ കരുതൽ ധനം എടുത്തിട്ടാണെങ്കിലും പണം നൽകണമെന്നാണു നിർദേശം. ഏറ്റവും കുറഞ്ഞത് 2 കോടിയെങ്കിലും ഓരോ സംഘവും സഹകരണ കൺസോർഷ്യത്തിനു നൽകണം. കൺസോർഷ്യത്തിൽ നിന്നാണ് പെൻഷൻ കമ്പനി വായ്പയെടുത്ത് പെൻഷൻ വിതരണത്തിന് വിനിയോഗിക്കുക. 9.10% പലിശയാണ് സംഘങ്ങൾക്കു  ലഭിക്കുക. ഇതിനു പുറമേ റിസർവ് ബാങ്ക് വഴി 4ന് 2000 കോടി രൂപ കൂടി കടമെടുക്കുന്നുണ്ട്.



ഒരു വീട്ടിൽ 7,000 രൂപ വരെ:  പ്രഖ്യാപിച്ച ശേഷം ഇറങ്ങിപ്പോകുകയല്ല, അതു നടപ്പാക്കിക്കൂടി കാണിക്കുകയാണ് സർക്കാർ. പെൻഷൻ വിതരണത്തിന് 1,864 കോടി അനുവദിച്ചിട്ടുണ്ട്. 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷനായും 32 ലക്ഷം വനിതകൾക്ക് സുരക്ഷാ പെൻഷനായും 5 ലക്ഷം യുവജനങ്ങൾക്ക് സ്കോളർഷിപ്പായും ഒരു വീട്ടിൽ 7,000 രൂപ വരെ സഹായം എത്തും. ആശമാരുടെ സമരം കൊണ്ടല്ല ഓണറേറിയം വർധിപ്പിച്ചത്.



മന്ത്രി കെ.എൻ.ബാലഗോപാൽ English Summary:
Kerala DA Hike & Welfare Pension: Kerala Pension Scheme focuses on the increased DA and disbursement details. The Kerala government is distributing increased welfare pensions with arrears, and providing financial aid to government employees and women. The article details the recent announcements and implementation plans.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470582