ഷിംല ∙ ഹിമാചൽ പ്രദേശിലെ ബിലാസ്പുരിൽ ബസിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. ബസില്‍ മുപ്പതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്വകാര്യ ബസിനു മുകളിലേക്ക് മലയിടുക്കിൽ നിന്ന് മണ്ണും പാറക്കെട്ടുകളും പതിക്കുകയായിരുന്നു.  ഒരു പെൺകുട്ടി ഉൾപ്പെടെ നാലു പേരെ പുറത്തെടുത്തതായാണ് രക്ഷാപ്രവർത്തകർ പറയുന്നത്.  
  
 -  Also Read  ചരക്കുവാഹനം സ്കൂട്ടറിലിടിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു   
 
     
  
Massive Landslide in Bilaspur, Himachal Pradesh 
A major landslide near Balu Ghat (Bhallu Pul) in Jhanduta Assembly constituency has claimed 10 lives after a private bus was buried under debris. Several others are feared trapped. 
Rescue ops are underway on a war footing; CM… pic.twitter.com/msZOuTmK4Y— Akashdeep Thind (@thind_akashdeep) October 7, 2025   
 
ജെസിബി ഉപയോഗിച്ച് ചെളിയും പാറകളും നീക്കം ചെയ്യുന്നതും, കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ നിരവധി പേർ പ്രവർത്തിക്കുന്നതായും ഒരു വിഡിയോയിൽ കാണാം. ബസിന്റെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്. മരോട്ടൻ-കലൗൾ റൂട്ടിൽ സഞ്ചരിക്കുന്ന ബസാണ് അപകടത്തിൽപെട്ടത്. പൊലീസ്, അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ അതോറിട്ടി, പ്രദേശവാസികൾ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.  
 
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ANI/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:  
Tragic Landslide in Himachal Pradesh Claims Lives: Himachal Pradesh landslide claims 15 lives in Bilaspur. A bus carrying over thirty passengers was struck by a massive landslide, resulting in numerous casualties and an ongoing rescue operation.  |