മോസ്കോ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്ത് റഷ്യൻ പ്രസിഡന്റ് വ്‍ളാഡിമിർ പുട്ടിനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും. തിങ്കളാഴ്ച ഇരുവരും ഫോണിലൂടെയാണ് ചർച്ച നടത്തിയത്. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.
- Also Read ‘ലോകസമാധാനത്തിനു ട്രംപിനെക്കാൾ സംഭാവന നൽകിയ മറ്റൊരു നേതാവില്ല’; നൊബേൽ കമ്മിറ്റിക്ക് കത്തയച്ച് ഗാസയിലെ ബന്ദികളുടെ കൂട്ടായ്മ
ഇറാന്റെ ആണവ പദ്ധതിയെ സംബന്ധിച്ച് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ചും സിറിയയിലെ സ്ഥിതിഗതികൾ കൂടുതൽ സ്ഥിരതയുള്ളതാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. റഷ്യ–യുക്രെയ്ൻ, ഇസ്രയേൽ–ഗാസ തുടങ്ങിയ സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ആഗോള ശ്രമങ്ങൾക്കിടയിലാണ് ഇരു നേതാക്കളുടെയും ഫോൺ സംഭാഷണം എന്നത് ഏറെ ശ്രദ്ധേയമാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ ജന്മദിനമായ ഒക്ടോബർ 7ന് മുന്നോടിയായി നെതന്യാഹു ജന്മദിനാശംസകളും നേർന്നു.
- Also Read പട്ടിണി മരണങ്ങൾക്കിടയിലും മുഖ്യം ആണവബോംബ്! ഉത്തര കൊറിയയ്ക്ക് റഷ്യ എല്ലാം കൊടുക്കാൻ കാരണം ആ സഹായം; ചൈനയിലെ ഇരിപ്പിടം ഉന്നിന്റെ വിജയം
English Summary:
Key Topics of the Putin-Netanyahu Phone Call: Gaza peace plan discussions occurred between Vladimir Putin and Benjamin Netanyahu via phone. They also discussed the Iran nuclear program and the situation in Syria. |