കോഴിക്കോട് ∙ സംസ്ഥാനത്തെ സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണം (സ്‌പെഷൽ ഇന്റൻസീവ് റിവിഷൻ-എസ്‌ഐആർ) നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ തീരുമാനം സ്വാഗതാർഹമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. തിരഞ്ഞെടുപ്പ് കമ്മിഷനെ രാഷ്ട്രീയ ചട്ടുകമായി ബിജെപി ഉപയോഗിച്ചതിന്റെ ഉദാഹരണമാണ് ബിഹാറിൽ ഉണ്ടായത്. ഈ മോഡൽ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഇടതുമുന്നണി വ്യക്തമാക്കിയതാണെന്ന് അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.Antifa, Anti-fascist movement, US politics, Donald Trump, Charlie Kirk, Political violence, Far-left, ആന്റിഫ, അമേരിക്കൻ രാഷ്ട്രീയം, Malayala Manorama Online News, Antifa US, What is Antifa?, ആന്റി ഫാഷിസ്റ്റ്, Antifa origin, Antifa activities
‘‘ബിഹാറിൽ ഈ പരിഷ്കരണം നടപ്പിലാക്കിയ സമയം അർഹതപ്പെട്ട നിരവധി വോട്ടർമാർ പുറന്തള്ളപ്പെടുന്ന സ്ഥിതി വന്നു. പുതിയ വോട്ടർമാരെ ചേർക്കുന്ന കാര്യത്തിലും രാഷ്ട്രീയമായ പ്രതികാര നിലപാടാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനെ രാഷ്ട്രീയ ചട്ടുകമായി ബിജെപി സർക്കാർ ഉപയോഗിച്ചു എന്നുള്ളതിന്റെ പ്രധാനപ്പെട്ട തെളിവാണ് ബിഹാറിലെ സംഭവഗതികൾ. അത്തരം നിലപാടുകൾ കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഒരുതരത്തിലും കേരളം അനുവദിക്കില്ല. വോട്ടവകാശം സംരക്ഷിക്കാൻ വോട്ടർമാർ ജാഗ്രത പാലിക്കണം. കേരളത്തിൽ അർഹതപ്പെട്ട ഏതൊരു വോട്ടറുടെയും വോട്ടവകാശം ഏതു പരിഷ്കരണത്തിന്റെ ഭാഗമായാലും അതു ഇല്ലാതാക്കാൻ വേണ്ടിയുള്ള നീക്കമുണ്ടായാൽ ശക്തമായി എതിർക്കും. ഈ പ്രശ്നത്തിൽ യോജിക്കാൻ കഴിയാവുന്ന എല്ലാവരെയും യോജിപ്പിച്ചു മുന്നോട്ടു പോകാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉദ്ദേശിക്കുന്നത്. യുഡിഎഫ് ആണ് സംയുക്ത പ്രക്ഷോഭത്തിന് തടസ്സം നിൽക്കുന്നത്. സമീപകാല രാഷ്ട്രീയ സ്ഥിതി പരിശോധിച്ചാൽ അത് വ്യക്തമാകും. തൊഴിലാളി യൂണിയൻ സമരത്തിൽ പോലും യുഡിഎഫ് ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചു’’ – ടി.പി.രാമകൃഷ്ണൻ പറഞ്ഞു. English Summary:
Kerala Voter List Revision faces scrutiny as concerns arise about potential voter disenfranchisement similar to Bihar. The LDF is committed to safeguarding voter rights during the revision process. They aim to collaborate with all willing parties to prevent any unjust removal of eligible voters from the list. |