ന്യൂഡൽഹി ∙ വര്‍ഗീയതയുടെയും ന്യൂനപക്ഷ അടിച്ചമര്‍ത്തലുകളുടെയും നീണ്ട ചരിത്രമുള്ള പാക്കിസ്ഥാനു മറ്റുള്ളവരെ ഉപദേശിക്കാന്‍ ധാര്‍മികാവകാശമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ചടങ്ങിനെ കുറിച്ചുള്ള പാക്കിസ്ഥാൻ പരാമർശത്തിന് എതിരെയാണ് ഇന്ത്യയുടെ വിമർശനം. കപട പ്രസംഗങ്ങള്‍ നടത്തുന്നതിനു പകരം പാക്കിസ്ഥാൻ, ദയനീയമായ സ്വന്തം മനുഷ്യാവകാശം സംബന്ധിച്ച രേഖകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
- Also Read ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം: പിന്നിൽ അസിം മുനീറും ഐഎസ്ഐയും?; പ്രതികരിക്കാതെ ജയിൽ അധികൃതർ
‘‘പരാമര്‍ശങ്ങള്‍ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നു. വര്‍ഗീയത, അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങളെ അവഗണിക്കൽ എന്നിവയുടെ കറപുരണ്ട ചരിത്രമുള്ള രാജ്യമെന്ന നിലയില്‍, മറ്റുള്ളവരെ ഉപദേശിക്കാന്‍ പാക്കിസ്ഥാനു ധാര്‍മികമായി അവകാശമില്ല. കപടമായ പ്രസംഗങ്ങള്‍ നടത്തുന്നതിനു പകരം പാക്കിസ്ഥാൻ സ്വന്തം രാജ്യത്തേക്ക് നോക്കുകയും ദയനീയമായ മനുഷ്യാവകാശ രേഖകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് നല്ലത്’’ – രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കു മേലുള്ള വര്‍ധിച്ചുവരുന്ന സമര്‍ദത്തിന്റെ ഭാഗവും മുസ്‌ലിം പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമവുമാണെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം. English Summary:
\“No Moral Standing to Preach\“: India Pakistan relations are strained after India slams Pakistan for its remarks on the Ram Temple flag hoisting. The Indian Ministry of External Affairs stated that Pakistan has no moral standing to lecture India given its own human rights record and treatment of minorities. It should focus on improving its own situation instead of making false accusations. |