തിരുവനന്തപുരം∙ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്. മറ്റു പാര്‍ട്ടികള്‍ ബൂത്ത് ഏജന്റുമാരെ നിയമിച്ച് വോട്ടര്‍മാരെ ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്യുമ്പോള്‍ മാറിനില്‍ക്കുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കെപിസിസി ഭാരവാഹി യോഗം വിലയിരുത്തി.
- Also Read പറഞ്ഞത് 150! അഞ്ചെങ്കിലും കിട്ടിയാലായി, പ്രശാന്ത് കിഷോറിന്റെ പ്രതീക്ഷ പാളിയോ?; സീറ്റ് കുറഞ്ഞാലും വോട്ടിൽ നിർണായകമെന്ന് വിലയിരുത്തൽ
ഈ സാഹചര്യത്തില്‍ എസ്‌ഐആര്‍ നടപടികളുടെ ചുമതല കെപിസിസി ഭാരവാഹികള്‍ക്കു നല്‍കും. പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമാരെ സജീവമാക്കി വോട്ടുറപ്പിക്കാനും ഇല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തി ബൂത്ത് ഏജന്റുമാരെ നിയോഗിക്കാനും തീരുമാനമായി. പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരുടെ വോട്ട് ഒഴിവാക്കപ്പെടുന്ന സ്ഥിതി ഒരു കാരണവശാലും ഉണ്ടാകരുതെന്നും അക്കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും കെപിസിസി നേതൃത്വം ആവശ്യപ്പെട്ടു.
- Also Read പി.പി. ദിവ്യയ്ക്ക് സീറ്റില്ല, അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക്; കണ്ണൂരിൽ മുൻ ഭരണസമിതിയിലെ 15 പേർക്കും സീറ്റില്ല
തദ്ദേശതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വറുമായി ഏതു തരത്തില്‍ സഹകരിക്കണമെന്ന വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം മലപ്പുറത്തു ചര്‍ച്ച ചെയ്യണമെന്ന നിലപാടാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ അസോസിയേറ്റ് അംഗത്വം നല്‍കിയാല്‍ മതിയെന്ന മുന്‍ തീരുമാനത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
- എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
- പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
MORE PREMIUM STORIES
English Summary:
Congress party is focusing on booth-level agent appointments to secure votes during the upcoming voter list revision. The KPCC leadership emphasizes the importance of ensuring that supporters\“ votes are not omitted and has assigned responsibilities to KPCC officials. |