തമിഴ്നാട്ടിലെ കരൂരിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി നേതാവുമായ വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 40 പേർ മരിച്ച വാർത്തയാണ് ഇന്ന് രാജ്യമാകെ ചർച്ചയായത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. പരുക്കേറ്റ് നൂറിലേറെപ്പേർ ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് തമിഴ്‌നാട്, കേന്ദ്ര സർക്കാരുകളും വിജയ് വ്യക്തിപരമായും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ്‌യുടെ രാജിയാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ ദ്വാരപാലകരുടെ പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ കണ്ടത് വിവാദമായതും വിദ്യാർഥിനികളുടെ പീഡനപരാതിയിൽ സ്വാമി ചൈതന്യാനന്ദ അറസ്റ്റിലായതും തിരുവനന്തപുരത്ത് രണ്ടു വയസ്സുകാരിയെ അമ്മാവൻ കിണറ്റിലെറിഞ്ഞ് കൊന്നതിനു പിന്നിലെ കാരണങ്ങൾ പുറത്തായതും ഇന്ന് പ്രധാന തലക്കെട്ടുകളായി.
കരൂരിലെ ദുരന്തത്തിന്റെ കാഴ്ചകൾ തമിഴകത്തിനു മാത്രമല്ല രാജ്യത്തിനാകെ കണ്ണീർ കാഴ്ചകളായി. വിജയ്‌യെ കാണാനെത്തിയവർ കയറിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണതുൾപ്പെടെ 4 കാരണങ്ങളാണ് പ്രധാനമായും ദുരന്തത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതിനിടെ, അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് വിജയ് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അപകടത്തിനു തൊട്ടുമുൻപ് കല്ലേറുണ്ടായെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച ടിവികെ സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. റാലിക്കിടെ വൈദ്യുതി നിലച്ചതും ദുരൂഹത ഉണർത്തുന്നെന്നാണ് ആരോപണം. ദുരന്തത്തിൽ ടിവികെ നേതാക്കൾക്കെതിരെ കേസെടുത്തു.Sonam Wangchuk, Ladakh protest, CRPF firing, Pakistan visit Sonam Wangchuk, Gitanjali Wangchuk interview, Ladakh DGP allegations, Climate change activist, Malayala Manorama Online News, Sonam Wangchuk arrest, Ladakh Union Territory, സോനം വാങ്ചുക്ക്, ലഡാക്ക് പ്രതിഷേധം, പാക്കിസ്ഥാൻ സന്ദർശനം, ഗീതാഞ്ജലി വാങ്ചുക്ക്, ലഡാക്ക് ഡിജിപി, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, ലഡാക്ക് പ്രക്ഷോഭം, ലഡാക്ക് സംസ്ഥാന പദവി
ശബരിമലയിലെ ദ്വാരപാലകരുടെ പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ കണ്ടെത്തിയത് വൻ ട്വിസ്റ്റായി. പരാതിയിൽ ദുരൂഹതയുണ്ടെന്ന് വിജിലൻസ് ആരോപിച്ചു.
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അമ്മാവൻ കിണറ്റിലെറിഞ്ഞു കൊന്നത് കുട്ടിയുടെ അമ്മയുമായുള്ള വഴിവിട്ട ബന്ധത്തിന് തടസ്സമായതിനാലെന്ന് കണ്ടെത്തൽ. വാട്സാപ് ചാറ്റുകളാണ് നിർണായക തെളിവായത്.
വിദ്യാർഥിനികളുടെ പീഡന പരാതിയെത്തുടർന്ന് ഒളിവിൽപ്പോയ സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിലായി. ആഗ്രയിൽനിന്നാണ് ഇയാളെ പിടികൂടിയത്.
ആർഎസ്എസിൽ സജീവമാകാൻ മുൻ ഡിജിപി ജേക്കബ് തോമസ്. അടുത്ത മാസം ഒന്നിന് കൊച്ചിയിലെ ആർഎസ്എസ് പഥസഞ്ചലനത്തിൽ ആർഎസ്എസിന്റെ വേഷം അണിഞ്ഞ് പങ്കെടുക്കും. English Summary:
Today\“s Recap 28-09-25  |