ചെന്നൈ ∙ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ കാമുകൻ നിർബന്ധിച്ചതിനെ തുടർന്ന് വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച യുവതി അറസ്റ്റിൽ. ഒഡീഷ സ്വദേശിയായ യുവതിയുടെ കാമുകനും അറസ്റ്റിലായി. ടാറ്റാ ഇലക്ട്രോണിക്സിന്‍റെ വനിതാ ഹോസ്റ്റലിലാണ് സംഭവം. സംഭവത്തിനു പിന്നാലെ ഹോസ്റ്റലിലെ എല്ലാ മുറികളിലും പൊലീസ് പരിശോധന നടത്തി.
- Also Read ജോലിഭാരം കുറയ്ക്കാൻ പത്ത് രോഗികളെ കൊലപ്പെടുത്തി; ജർമനിയിൽ നഴ്സിന് ജീവപര്യന്തം തടവ്
ആറായിരത്തോളം വനിതാ ജീവനക്കാർക്കായി നാഗമംഗലത്ത് ടാറ്റാ ഇലക്ട്രോണിക്സ് നടത്തുന്ന ഹോസ്റ്റലിലായിരുന്നു സംഭവം. 11 ബ്ലോക്കുകളുള്ള ഹോസ്റ്റലിലെ ഒരു മുറിയിൽ താമസിക്കുന്നത് 4 പേരാണ്. ഞായറാഴ്ച ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശിനി നൽകിയ പരാതിയിലെ അന്വേഷണം എത്തിയത് ഒപ്പം താമസിക്കുന്ന ഇരുപത്തിരണ്ടുകാരിയിൽ ആയിരുന്നു.
- Also Read ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയ്ക്ക് ഒളിക്യാമറ നൽകിയത് കാമുകനും ഇരുപത്തിയഞ്ചുകാരനുമായ സന്തോഷാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന കാമുകന്റെ ഭീഷണിയെ തുടർന്നാണ് ഒളിക്യാമറ വച്ചതെന്നാണ് യുവതിയുടെ മൊഴി. പകർത്തിയ ദൃശ്യങ്ങൾ കാമുകനു കൈമാറിയിട്ടില്ലെന്നും യുവതി പറയുന്നു. ബെംഗളുരുവിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ് സന്തോഷ്.
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
English Summary:
Woman Arrested for Installing Hidden Camera in Hostel: Hidden camera case involves a woman arrested in Krishnagiri, Tamil Nadu for installing a hidden camera in a women\“s hostel restroom. She was allegedly coerced by her boyfriend, who has also been arrested, prompting a police investigation into the incident at the Tata Electronics hostel. |