ന്യൂഡൽഹി ∙ ന്യൂഡൽഹിയിൽ വായു നിലവാരം ഇന്നും നാളെയും കൂടുതൽ മോശമാകുമെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പു നൽകി. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വായുനിലവാരം സൂചിക ‘വളരെ മോശം’ നിലവാരത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ വയ്‌ക്കോൽ കത്തിക്കൽ വ്യാപകമായിരുന്നു.
- Also Read 20 ലക്ഷം രൂപ വരെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കും, 50 പേർക്ക് ഒരു പൊലീസുകാരൻ; പൊതു മാനദണ്ഡവുമായി തമിഴ്നാട്
കാർഷികാവശിഷ്ടങ്ങളുടെ പൊടിയടങ്ങിയ പുകക്കാറ്റ് ഡൽഹിയിലെ അന്തരീക്ഷത്തിൽ വ്യാപിക്കുകയാണ്. ഒപ്പം ശൈത്യം ശക്തി പ്രാപിക്കുന്നതിനാൽ മലിനവായു അന്തരീക്ഷത്തിൽ തങ്ങിനിന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ ജനം ജാഗ്രത പാലിക്കണമെന്നു ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നിർദേശിച്ചു. വരുംദിവസങ്ങളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) 300നു മുകളിൽ തുടരുന്ന സ്ഥിതിയാണ്. വായു മലിനീകരണത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാനുള്ള നിർദേശങ്ങളും എയിംസ് പുറത്തിറക്കി.
- Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി
സംസ്ഥാനത്തു വായു മലിനീകരണം ഏറ്റവും രൂക്ഷമായ ആനന്ദ് വിഹാറിൽ മിസ്റ്റ് സ്പ്രേയിങ് സംവിധാനങ്ങൾ സ്ഥാപിക്കുമെന്നു പിഡബ്ല്യുഡി. സംസ്ഥാനത്തു വായുമലിനീകരണത്തോത് ഉയർന്നു നിൽക്കുന്ന നരേല, ബാവ്ന, ജഹാംഗിർപുരി എന്നിവടങ്ങളിൽ നിലവിൽ മിസ്റ്റ് സ്പ്രേയിങ് സംവിധാനം സ്ഥാപിച്ചു. സംസ്ഥാനത്താകെ 13 സ്ഥലങ്ങളിലാണ് സ്പ്രിൻക്ലറുകൾ സ്ഥാപിക്കുക. മണിക്കൂറിൽ 2000 ലീറ്റർ വെള്ളം സ്പ്രേ ചെയ്യുന്ന സംവിധാനമാണിത്. 5 വർഷത്തേക്കുള്ള പ്രവർത്തനവും അറ്റകുറ്റപ്പണിയും ഉൾപ്പെടെ 4 കോടി രൂപയാണു പദ്ധതിയുടെ ചെലവ്. രാവിലെ 6 മുതൽ ഉച്ചയ്ക്കു 2 വരെയും ഉച്ചയ്ക്കു 2 മുതൽ രാത്രി 10 വരെയും രണ്ടു ഷിഫ്റ്റുകളിലായി 15 മിനിറ്റ് ഇടവേളകളിലാണു വെള്ളം സ്പ്രേ ചെയ്യുന്നത്.
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
മലിനീകരണ നിയന്ത്രണ (പിയുസി) സർട്ടിഫിക്കറ്റുകൾ ഇല്ലാതെ വാഹനമോടിച്ചതിനു പത്തുമാസത്തിനിടെ പിഴ ലഭിച്ചത് 4.87 ലക്ഷം ഇരുചക്രവാഹന യാത്രക്കാർക്കാണ്. മുൻ വർഷത്തെ അപേക്ഷിച്ചു പിഴ ലഭിച്ചവരുടെ എണ്ണം 20% ഉയർന്നതായും ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു. വായു മലിനീകരണത്തിൽ വീർപ്പുമുട്ടുന്ന ഡൽഹിയെ സഹായിക്കാമെന്നാണ് ചൈനയുടെ വാഗ്ദാനം. ‘ഗുരുതരമായ പുക കാരണം ചൈനയും ഒരിക്കൽ ബുദ്ധിമുട്ടിയിരുന്നു. അവിടെ നിന്ന് നീലാകാശത്തിലേക്കുള്ള യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്‌ക്കാൻ ഞങ്ങൾ തയാറാണ്.’–ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് സമൂഹമാധ്യമത്തിൽ കുറിച്ചു. English Summary:
Delhi air pollution: Delhi air pollution: New Delhi\“s air quality is set to worsen, warns CPCB. With AQI in \“very poor\“ category due to stubble burning, AIIMS advises caution. Learn about solutions like mist spraying and fines. |
|