വാഷിങ്ടൻ∙ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇടപെട്ടന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ഇരുവരും യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് ആവർത്തിച്ചു. മിയാമയിൽ നടന്ന അമേരിക്ക ബിസിനസ് ഫോറത്തിൽ സംസാരിക്കവേയാണ് ട്രംപ് തന്റെ വാദം ആവർത്തിച്ചത്.
- Also Read ബോളിവുഡ് സ്റ്റൈൽ ആഘോഷം!, ധൂം മചാലേ ധൂം...; പ്രസംഗത്തിൽ നെഹ്റുവിനെ ഓർമിച്ച് മംദാനി
‘‘ഇന്ത്യയും പാക്കിസ്ഥാനുമായി വ്യാപാര കരാറിനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. ആ സമയത്താണ് ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് പോകുകയാണെന്ന വാർത്ത ചില പത്രങ്ങളുടെ മുൻപേജിൽ കാണുന്നത്. ഏഴു വിമാനങ്ങൾ വെടിവച്ചിട്ടെന്നും എട്ടാമത്തെ വിമാനത്തിന് സാരമായ നാശനഷ്ടമുണ്ടായെന്നും അറിഞ്ഞു. ആകെ മൊത്തെ എട്ടു യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു. ഇത് യുദ്ധമാണെന്നും ഇരു രാജ്യങ്ങളും അതിലേക്കു നീങ്ങുകയാണെന്നും എനിക്കു മനസ്സിലായി. ഇരുവരും ആണവ രാജ്യങ്ങളാണ്. സമാധാനത്തിന് സന്ധി ചെയ്തില്ലെങ്കിൽ നിങ്ങളുമായുള്ള എല്ലാ വ്യാപര കരാറുകളിൽനിന്നും പിന്മാറുമെന്ന് ഇരു രാജ്യങ്ങളെയും ഞാൻ അറിയിച്ചു.
- Also Read ലോകത്തെ വിരട്ടിയ ട്രംപിന് സ്വന്തം തട്ടകത്തിൽ ‘തട്ട്’: സുഭാഷ് ചന്ദ്രബോസിന്റെ അവസ്ഥയാകുമോ ന്യൂയോർക്ക് മേയർക്ക്?
വ്യാപാര കരാറും ഈ സംഘർഷവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് രണ്ടു രാജ്യങ്ങളും പറഞ്ഞു. എന്നാൽ രണ്ടും ആണവ രാജ്യങ്ങളാണെന്നും യുദ്ധം എന്ന തീരുമാനവുമായി മുന്നോട്ടു പോയാൽ വ്യാപാര കരാറുകളെ കുറിച്ച് മറന്നേക്കാനും ഞാൻ ഇരുകൂട്ടരോടും പറഞ്ഞു. പിറ്റേ ദിവസം ഇരുവരും യുദ്ധം അവസാനിപ്പിക്കുകയാണെന്ന സന്ദേശമാണ് എനിക്കു ലഭിച്ചത്.’’– ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുദ്ധം അവസാനിപ്പിച്ചത് പാക്കിസ്ഥാൻ കമാൻഡർമാരുടെ അഭ്യർഥന പ്രകാരമാണെന്ന് ഇന്ത്യ പറഞ്ഞെങ്കിൽ ട്രംപ് തന്റെ വാദം ആവർത്തിക്കുകയാണ്.
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
English Summary:
India Pakistan conflict highlights Trump\“s claim of mediating peace between the two nations. Trump asserted that his threat to terminate trade agreements led to the cessation of hostilities between India and Pakistan, both nuclear powers. |