കണ്ണൂർ ∙ കേളകം ഇരുട്ടുമുക്കിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പൗവത്തിൽ റോയി (45) ആണ് ഇന്നു രാവിലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറക്കൽ ജൈസനെ (45) കേളകം പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.
- Also Read ഇന്ത്യയെ നേരിടാൻ പാക്ക് നാവികസേനയ്ക്ക് ചൈനയുടെ പിന്തുണ; യാങ്സി നദിയിൽനിന്ന് അറബിക്കടലിലേക്ക് അന്തർവാഹനി 2026ൽ
റോയിയുടെ കൂടെയാണ് ജൈസന്റെ അമ്മ താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ജൈസൻ റോയിയുടെ വീട്ടിലെത്തി ചീത്തവിളിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഈ സമയം റോയി സ്ഥലത്തുണ്ടായിരുന്നില്ല. റോയി വീട്ടിലെത്തിയപ്പോൾ ഭാര്യ ഡെയ്സി ഇക്കാര്യം പറഞ്ഞു. തുടർന്ന് റോയി ഇക്കാര്യം ചോദിക്കാൻ ജൈസന്റെ വീട്ടിലെത്തി. ഇവിടെ വച്ച് ഇവർ തമ്മിൽ ബഹളമുണ്ടായി. റോയി തിരിച്ചുപോകുന്നതിനിടെ പിന്നാലെ എത്തിയ ജൈസൻ വെട്ടുകയായിരുന്നു.
- Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ റോയിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ റോയി ഇന്നു രാവിലെ മരിച്ചു. അഡോൾഫിനയാണ് റോയിയുടെ മകൾ.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
Murder: Kerala Murder focuses on the tragic death of a man following a property dispute with his brother-in-law in Kannur. The incident highlights the escalation of family conflicts and the resulting legal consequences. |