റഷ്യയിൽ മാത്രമല്ല, തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലുമുണ്ട് ഒക്ടോബർ വിപ്ലവം. 53 വർഷം മുൻപ്, 1972ലെ ഒക്ടോബറിൽ സംഭവിച്ച ആ വിപ്ലവത്തിന്റെ ചുവടുപിടിച്ചാണ് അരനൂറ്റാണ്ടായി തമിഴക രാഷ്ട്രീയം ഒഴുകുന്നത്. ഡിഎംകെയുമായി പിണങ്ങി തമിഴകത്തിന്റെ മക്കൾ തിലകം എംജിആർ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചത് 1972 ഒക്ടോബർ 18നാണ്. അന്നു മുതൽ തമിഴ്നാടിന്റെ അധികാര രാഷ്ട്രീയം അണ്ണാ ഡിഎംകെയും ഡിഎംകെയും തമ്മിലുള്ള പാമ്പും കോണിയും കളിയാണ്. നദികൾ നീന്തിക്കടന്നവർ ചെറിയ കായലിൽ മുങ്ങിത്താണുവെന്ന് പറയാറുണ്ട്. കെ.കാമരാജും സി.രാജഗോപാലാചാരിയും സി.ഷൺമുഖവും മോഹൻ കുമാരമംഗലവുമുൾപ്പെടെയുള്ള അതികായരെ മറികടന്ന് തമിഴ്നാട് രാഷ്ട്രീയത്തിന്റെ കടിഞ്ഞാണേന്തിയ കലൈജ്ഞർ കരുണാനിധി എംജിആർ എന്ന സിനി സ്റ്റാറിനു മുന്നിൽ വിയർക്കുന്നത് കൗതുകത്തോടെയാണ് തമിഴകം നോക്കിനിന്നത്. പിന്നീട് ജെ.ജയലളിതയുടെ സിനിമാ ഗ്ലാമറിനു മുന്നിലും അടിതെറ്റിയ ചരിത്രം ഡിഎംകെയ്ക്കുണ്ട്. 53 വർഷത്തിനിപ്പുറം, ആരാധകരുടെ ഇളയ ദളപതി വിജയ്‌യിലൂടെ ചരിത്രം ആവർത്തിക്കപ്പെടുമോയെന്ന ആശങ്കയും കരുതലും ഡിഎംകെയ്ക്കുണ്ട്. കരൂരിൽ 41 പേർക്കു ജീവൻ നഷ്ടപ്പെട്ട ദുരന്തം വിജയ്‌യെ പൂട്ടാനുള്ള സുവർണാവസരമായിട്ടും ഡിഎംകെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കരുതലോടെ നീങ്ങുന്നത് English Summary:
Can Vijay replicate MGR\“s political success in Tamil Nadu? Explore the historical parallels between Ilayathalapathy Vijay\“s political entry and MGR\“s \“October Revolution\“ that shaped DMK and AIADMK politics for decades. |