ന്യൂഡൽഹി∙ എപ്സ്റ്റീൻ ഫയലിൽ പേര് ഉൾപ്പെട്ടെന്ന ആരോപണം ഉയർന്ന കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി തെറ്റ് ചെയ്തിട്ടില്ലെന്നു കേന്ദ്രസർക്കാർ കണ്ടെത്തൽ. കേന്ദ്രസർക്കാർ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഹർദീപ് സിങ് പുരിക്ക് ക്ലീൻ ചിറ്റ് നൽകിയത്. ആഭ്യന്തര തലത്തിൽ വിഷയം പരിശോധിച്ചതായും പുരിയുടെ വാദം വിശദമായി എടുത്തതായും സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. യാതൊരുവിധ ക്രിമിനൽ പ്രവൃത്തികളിലും മന്ത്രി ഏർപ്പെട്ടിട്ടില്ലെന്നു പ്രാഥമിക കണ്ടെത്തലിൽ തെളിഞ്ഞതായാണു വിവരം. എന്നാൽ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.
What you should read next
- Live ‘ട്രംപ് പെൺകുട്ടിയെ പീഡിപ്പിച്ചു; രേഖകൾ പൂഴ്ത്തി?’:വിവാദം Latest News
ഹർദീപ് സിങ് പുരിയും എപ്സ്റ്റീനും തമ്മിൽ 2014നും 2017നും ഇടയിൽ 62 മെയിലുകൾ കൈമാറിയിട്ടുണ്ട്. പുരി 32 മെയിലും എപ്സ്റ്റീൻ 30 മെയിലുമാണ് അയച്ചിട്ടുള്ളത്. ഇതിനു പുറമേ 2014 ജൂൺ 5,6,8,9 തീയതികളിലും സെപ്റ്റംബർ 19, 23, 24 തീയതികളിലും ഒക്ടോബർ 9, 10 തീയതികളിലും നേരിട്ടുകണ്ടതായും ആരോപണമുണ്ട്. ഇരുവരും എന്താണ് ചർച്ച ചെയ്തതെന്ന കാര്യം പുറത്തുവിടണമെന്ന് നേരത്തേ കോൺഗ്രസ് പ്രചാരണവിഭാഗം മേധാവി പവൻ ഖേര ആവശ്യപ്പെട്ടിരുന്നു.
JUST IN
-
4 MINUTES AGO ഹർദീപ് സിങ് പുരിക്ക് ക്ലീൻ ചിറ്റ്?; തെറ്റ് ചെയ്തിട്ടില്ലെന്ന് വിലയിരുത്തൽ Latest News
-
21 MINUTES AGO കൊൽക്കത്തയെ വിറപ്പിച്ച് ഭൂചലനം; ആളപായമില്ല Latest News
-
32 MINUTES AGO ‘ബോംബേറ് രക്ഷാപ്രവർത്തനമോ?’; ബിതുലിന്റെ വീട് അന്വേഷിച്ച് വാട്സാപ് ചാറ്റ്, പുറത്തുവിട്ട് ഷാഫി Latest News
VIEW MORE
English Summary:
Internal verification finds no wrongdoing by Hardeep Singh Puri in Epstein row. The investigation concluded that the Union Minister committed no wrongdoing, clearing him of accusations related to criminal activities. |