ന്യൂഡൽഹി ∙ ട്രെയിൻ നിരക്കു വർധനയുടെ പേരിൽ നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ്, ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും പരിതാപകരമായ സ്ഥിതി ചൂണ്ടിക്കാട്ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ടു. ഔദ്യോഗിക വഴികൾ ഒഴിവാക്കി മാധ്യമങ്ങൾക്കു വിവരം കൈമാറി നിഗൂഢമായാണ് റെയിൽവേ നിരക്കു വർധന നടപ്പാക്കിയത്.
- Also Read പ്രിയങ്ക വീണ്ടും യുപി രാഷ്ട്രീയത്തിലേക്ക്; പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടാനും ശ്രമം
മൂന്നാം മോദി സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ നിരക്കു വർധനയാണിത്. യുപിഎ സർക്കാരിന്റെ അവസാന കാലത്ത് കിലോ മീറ്ററിന് 32 പൈസയായിരുന്നു ടിക്കറ്റ് നിരക്ക്. 10 വർഷത്തെ മോദി ഭരണത്തിനിടെ ഇത് 66 പൈസയായെന്നും കോൺഗ്രസ് നേതാവ് അജോയ് കുമാർ പറഞ്ഞു. English Summary:
In 10 years, train ticket fares increased by 107%: Congress |