ഒരിക്കലെത്തിയാൽ തിരിച്ചുപോകാൻ തോന്നാത്തയത്ര ‘വൈബ്’ ഉണ്ട് തിരുവനന്തപുരത്തിന്, അതു ലോകത്തിലെ ഏറ്റവും വലിയ കപ്പലായാലും ബ്രിട്ടിഷ് യുദ്ധവിമാനമായാലും ! ഇഷ്ടംകൂടി എത്തുന്നവരെ ‘തിര്വോന്തരം’ വേർതിരിവില്ലാതെ സ്വീകരിക്കും. തിരഞ്ഞെടുപ്പുകളുടെ കാര്യത്തിലും ഇങ്ങനെ തന്നെ.
Also Read ഗുണനിലവാരമില്ല സർക്കാർ മരുന്നിനും; കെഎസ്ഡിപിയിൽനിന്നു വാങ്ങി വിതരണം ചെയ്തത് കെഎംഎസ്‌സിഎൽ
നിലവിൽ 14 നിയമസഭാ മണ്ഡലങ്ങളിൽ 13 എണ്ണവും എൽഡിഎഫിനൊപ്പമാണ്. നേമത്തു വിരിഞ്ഞ താമര കൊഴിഞ്ഞു. യുഡിഎഫിന് സ്വന്തമായി ഒരാൾ മാത്രം. എന്നാൽ, ജില്ലയിലെ 2 ലോക്സഭാ മണ്ഡലങ്ങളും കയ്യിലൊതുക്കിയെന്നതാണു യുഡിഎഫിന്റെ നേട്ടം. പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ തദ്ദേശത്തു തലസ്ഥാനം എങ്ങനെ ചിന്തിക്കുന്നു എന്നതിലാണ് കൗതുകം. 3 മുന്നണികൾക്കും അടിത്തറയുള്ളതിനാൽ ഗ്രാമപ്പഞ്ചായത്തു മുതൽ കോർപറേഷൻ വരെ ഭരണം എവിടേക്കും മറിയാമെന്നതാണു സ്ഥിതി.
കളത്തിലെ കരുത്ത്
എൽഡിഎഫിനെപ്പോലും ഞെട്ടിച്ച് ആദ്യമായി സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കുക മാത്രമല്ല, മുൻ എംഎൽഎ കെ.എസ്.ശബരീനാഥനെ മത്സരത്തിനിറക്കിയും കോൺഗ്രസ് കോർപറേഷനിൽ സർപ്രൈസ് നൽകി. ജില്ലാ കമ്മിറ്റി അംഗം എസ്.പി.ദീപക്, ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ആർ.പി.ശിവജി തുടങ്ങിയവരാണ് സിപിഎമ്മിലെ പ്രമുഖർ. ബിജെപിയാകട്ടെ, മുൻ ഡിജിപി ആർ.ശ്രീലേഖയേയും അർജുന അവാർഡ് ജേതാവ് പത