ആലത്തൂർ∙ ജ്യൂസാണെന്നു കരുതി പശുവിന്റെ കുളമ്പുരോഗത്തിനു വാങ്ങി വച്ച മരുന്ന് എടുത്തു കുടിച്ച് അവശനിലയിലായ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെങ്ങന്നൂർ പേഴോട് ശ്രീദേവിയുടെ മക്കളായ അമ്പിളി (10), ആദിദേവ് (6) എന്നിവരെയാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലിനു രാത്രി 7നാണ് സംഭവം. വിവരമറിഞ്ഞ ഉടനെ ഇവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് അങ്കമാലിയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. ജില്ലാ മൃഗാശുപത്രിയിൽ നിന്നാണു മരുന്നു വാങ്ങിയത്. ജ്യൂസ് കുപ്പിയിലായിരുന്നു ഇതു സൂക്ഷിച്ചിരുന്നതെന്നും പറയുന്നു. വെങ്ങന്നൂർ ജിഎൽപി സ്കൂളിലെ വിദ്യാർഥികളാണിവർ. English Summary:
Kerala Poisoning Incident: Two siblings in Kerala were hospitalized after accidentally drinking medicine meant for their cow\“s foot-and-mouth disease, mistaking it for juice. The children are now recovering in a private hospital in Angamaly after initial treatment at a local clinic. |
|