ചണ്ഡിഗഡ് ∙ യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഹരിയാന സ്വദേശിയായ യുവാവ് ഗ്വാട്ടിമാലയിൽ വച്ച് കൊല്ലപ്പെട്ടു. കയ്തൽ ജില്ലയിലെ മോഹന ഗ്രാമത്തിൽ നിന്നുള്ള യുവരാജിനെ (18) ആണ് മനുഷ്യക്കടത്തുകാർ വധിച്ചത്. പഞ്ചാബിൽ നിന്നുള്ള മറ്റൊരു യുവാവും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.
- പഠനം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണു; ലണ്ടനിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം Europe News
- യുകെയിൽ മലയാളി നഴ്സ് വീടിനുള്ളിൽ മരിച്ച നിലയില്‍; വിടപറഞ്ഞത് എറണാകുളം സ്വദേശി Europe News
ഹരിയാനയിൽ നിന്നുള്ള 3 ട്രാവൽ ഏജൻസികളാണ് പണം വാങ്ങി യുവരാജിനെ കയറ്റിവിട്ടത്. ഗ്വാട്ടിമാലയിൽ നിന്ന് രഹസ്യപാതയിലൂടെ യുഎസിലേക്ക് കടത്തുന്ന മനുഷ്യക്കടത്തു സംഘം പണം ആവശ്യപ്പെട്ട് 2 ചെറുപ്പക്കാരെയും തടവിൽ വച്ചു. തുടർന്ന് 3 ലക്ഷം രൂപ ആവശ്യപ്പെട്ട് വീട്ടുകാരെ വിളിച്ചു. പണം അയച്ചുകൊടുത്തതിനു പിന്നാലെ കുടുംബത്തിന് യുവരാജിന്റെ മരണ സർട്ടിഫിക്കറ്റും ചിത്രവും അയച്ചുകൊടുത്തു. ഏജന്റുമാർക്കും മനുഷ്യക്കടത്തുകാർക്കുമായി 50 ലക്ഷത്തോളം രൂപ നൽകിയെന്ന് കുടുംബം പറയുന്നു. English Summary:
Human trafficking victim\“s death has sent shockwaves through Haryana. An 18-year-old was murdered in Guatemala while attempting to enter the United States illegally. The family paid agents 50 Lakhs and received the death certificate and the image of the victim. |