ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് എതിരായ പാക്കിസ്ഥാൻ പ്രചാരണം തള്ളി ഫ്രാൻസ്. ഓപ്പറേഷൻ സിന്ദൂറിനിടെ ഫ്രഞ്ച് നിർമിത യുദ്ധവിമാനമായ റഫാൽ പാക്കിസ്ഥാൻ തകർത്തെന്ന് ഫ്രഞ്ച് നേവി കമാൻഡർ സ്ഥിരീകരിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇത് തീർത്തും വ്യാജമെന്നാണ് ഫ്രഞ്ച് നാവികസേന വ്യക്തമാക്കിയിരിക്കുന്നത്.
- Also Read ‘ഡ്രഗ്-ടെറര്‍ നെക്‌സസ് ചെറുക്കും’: ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
‘‘പാക് മാധ്യമത്തിൽ വന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത്തരത്തിൽ ഒരു പ്രസ്താവനയും ഫ്രഞ്ച് സേനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇത്തരം പ്രസ്താവന നടത്താൻ ആർക്കും അനുവാദം നൽകിയിട്ടില്ല. ലേഖനത്തിൽ പരാമർശിക്കുന്ന സൈനികന്റെ ആദ്യ പേര് ജാക്വസ് അല്ല, യുവാൻ എന്നാണ്’’ – ഫ്രഞ്ച് നാവികസേന വ്യക്തമാക്കി.
- Also Read ഇസ്രയേലുമായി വ്യാപാരക്കരാർ; കൈവിട്ട നേട്ടം തിരിച്ചുപിടിക്കും, ടെൽ അവീവിൽ ‘മെട്രോ ഓടിക്കാൻ’ ഇന്ത്യ
പാക്കിസ്ഥാൻ സൈന്യം എല്ലാത്തിനും സജ്ജമായിരുന്നുവെന്നും ഓപ്പറേഷൻ സിന്ദൂറിൽ പാക് സൈന്യത്തിനായിരുന്നു മേൽക്കൈ എന്നും ജിയോ ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ക്യാപ്റ്റൻ ജാക്വസ് ലോണയ് എന്ന സൈനികനെ ഉദ്ധരിച്ചായിരുന്നു ലേഖനം. ഇന്തോ-പസഫിക് സമ്മേളനത്തിലാണ് വെളിപ്പെടുത്തലെന്നും വാർത്തയിൽ പറഞ്ഞിരുന്നു.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
- ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
MORE PREMIUM STORIES
English Summary:
Rafale fighter jet is at the center of a denial by the French Navy regarding Pakistani claims. The French Navy refuted Pakistani media reports alleging the downing of a Rafale during Operation Sindoor, labeling them as false and misleading. |