deltin33 • 2025-11-19 23:21:18 • views 190
കൽപറ്റ ∙ മത്സരം തദ്ദേശ സ്ഥാപനങ്ങളിൽ, എന്നാൽ തിരഞ്ഞെടുപ്പു ഫലം ദേശീയ തലത്തിൽ വരെ ചർച്ച ചെയ്യാനിടയുള്ള ജില്ല, അതാണ് വയനാട്. പ്രിയങ്കാ ഗാന്ധിയുടെ ലോക്സഭാ സീറ്റ് ഉൾപ്പെടുന്ന വയനാട് ജില്ല ദേശീയതലത്തിൽ നോക്കുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മുൻ ലോക്സഭാ മണ്ഡലം കൂടിയാണ്. അതിനാൽ തന്നെ വയനാട്ടിലെ മത്സരത്തിന് വിഐപി പരിവേഷം ഏറെ. മെച്ചപ്പെട്ട ഫലത്തിന് കെപിസിസിയും ഡിസിസിയും ഒത്തുപിടിക്കുന്നു. പ്രാതിനിധ്യം ഉറപ്പാക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വവും കെഎസ്‍യുവും സമ്മർദം ചെലുത്തുന്നു. ഇതു മൂലം കോൺഗ്രസ് സ്ഥാനാർഥി വൈകുകയാണ്. അതിനിടെ ഇടതു മുന്നണി നേതൃത്വമാകട്ടെ വയനാട്ടിലെ വിവിധ ഡിവിഷനുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുൻപിലും.
- Also Read പയ്യന്നൂരിൽ സിപിഎം വിമതൻ; എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നത് ബ്രാഞ്ച് സെക്രട്ടറി
∙ തർക്കങ്ങൾ പരിഹരിച്ചു, സീറ്റിൽ തുടർന്ന് തർക്കം
ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ ട്രഷറർ എൻ.എം.വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ വിഷയമായിരുന്നു കോൺഗ്രസിന്റെ പ്രധാന വെല്ലുവിളി. വിജയന്റെ കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്ത് പ്രശ്നങ്ങളിൽ നിന്ന് ഒഴിവാക്കി. എന്നാൽ അതിനു പിന്നാലെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ വിജിലൻസ് കേസ് എടുത്തു. എൻ.എം.വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഐ. സി. ബാലകൃഷ്ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കി അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച എൻ.ഡി. അപ്പച്ചനു പകരം കെപിസിസി സെക്രട്ടറി ടി.ജെ.ഐസക്കിനെ കോൺഗ്രസ് നേതൃത്വം നിയോഗിച്ചു. അതോടെ കോൺഗ്രസ് ക്യാംപിൽ ഉണർവായി.
- Also Read യുഡിഎഫ് സ്ഥാനാർഥിയാകാനില്ല; പിന്മാറി മുനമ്പം ഭൂസംരക്ഷണ സമിതി നേതാവ് ജോസഫ് ബെന്നി
ബ്രഹ്മഗിരി സൊസൈറ്റി തട്ടിപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ഒ.ആർ.കേളു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഒറ്റക്കെട്ടായി രംഗത്തുവന്നു.
- മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
- പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
- India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
∙ പ്രചാരണത്തിന് പ്രിയങ്ക വരുമോ ?
പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തുമോ എന്നതാണ് പ്രധാന ചോദ്യം. എന്നാൽ ഈ വർഷം ഇനിയും എത്തുമെങ്കിലും അത് പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ആകില്ലെന്നാണ് പ്രിയങ്കയുടെ ഓഫിസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മണ്ഡലത്തിൽ പിന്നിട്ട സന്ദർശനങ്ങളിലെല്ലാം വോട്ടർമാരുടെ മനംകവർന്ന പ്രിയങ്കയെന്ന ‘സ്റ്റാർ ക്യാംപെയ്നർ’ എത്തിയാൽ അത് മൊത്തത്തിൽ യുഡിഎഫിന് മുൻതൂക്കമേകും എന്ന പ്രതീക്ഷ യുഡിഎഫ് ക്യാംപ് കൈവിടുന്നുമില്ല.
- Also Read ‘മന്ത്രിയുടെ ഭാര്യ ആയല്ല മത്സരിക്കുന്നത്, ശബരീനാഥനെ വിമർശിച്ചതിൽ കമന്റില്ല; ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്നതിൽ ഉയർച്ച താഴ്ചയില്ല’
∙ തദ്ദേശത്ത് മുന്നണികൾ ഒപ്പത്തിനൊപ്പം
16 ഡിവിഷനുകളടങ്ങുന്ന ജില്ലാ പഞ്ചായത്ത്, മൂന്നു മുനിസിപ്പാലിറ്റി, നാലു ബ്ലോക്ക് പഞ്ചായത്ത്, 23 ഗ്രാമപഞ്ചായത്ത് എന്നിങ്ങനെയായിരുന്നു 2020 ലെ വയനാട് ജില്ലയിലെ തദ്ദേശതിരഞ്ഞെടുപ്പ് രംഗമെങ്കിൽ ഇത്തവണ ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷൻ കൂടി വർധിച്ച് 17 ഡിവിഷനായിട്ടുണ്ട്. പൊതുവേ യുഡിഎഫിനെ തുണച്ചു വന്ന ജില്ലയിൽ 2020 ൽ ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകൾ എട്ട്, എട്ട് എന്ന നിലയിൽ ഇരുമുന്നണികളും നേടിയതോടെ മുന്നണിപ്പോരിൽ ബലാബലമായി. 2015 ൽ പതിനാറിൽ പത്തു സീറ്റ് നേടി യുഡിഎഫ് ഭരിച്ച ജില്ലാ പഞ്ചായത്തിലായിരുന്നു തുല്യ സീറ്റോടെ എൽഡിഎഫ് ശക്തിപ്രകടിപ്പിച്ചത്. ഒടുവിൽ ജില്ലാ പ്രസിഡന്റിനെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയപ്പോൾ യുഡിഎഫിനെ ഭാഗ്യം തുണച്ചു.
- Also Read ‘സെലിബ്രിറ്റികൾക്ക് എന്താണ് പ്രത്യേകത, പത്രം വായിക്കാറില്ലേ ?’: വി.എം.വിനുവിന് തിരിച്ചടി, മത്സരിക്കാനാകില്ല
യുഡിഎഫിലെ സംഷാദ് മരയ്ക്കാർ ജില്ലാ പ്രസിഡന്റായി. 2020 ൽ കൽപറ്റ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റികൾ ഇടതുമുന്നണി ഭരിച്ചപ്പോൾ മാനന്തവാടിയിൽ 20 സീറ്റ് നേടിയ യുഡിഎഫിനായിരുന്നു ഭരണം. ബ്ലോക്കുകളിൽ നാലിൽ രണ്ടെണ്ണം വീതം ഇരുമുന്നണികളും ഭരണത്തിലേറി – കൽപറ്റ, പനമരം യുഡിഎഫും മാനന്തവാടി, സുൽത്താൻ ബത്തേരി എൽഡിഎഫും. 2015 ൽ കൈവിട്ടത് ഉൾപ്പെടെ 23 ൽ 16 ഗ്രാമപഞ്ചായത്ത് നേടിയാണ് 2020 ൽ യുഡിഎഫ് ശക്തി തെളിയിച്ചത്. 2015 ൽ എട്ടു പഞ്ചായത്തിൽ മാത്രമായിരുന്നു യുഡിഎഫിന്റെ വിജയം.
- Also Read പാറിപ്പറന്ന് കൊടികൾ! കൊടിക്ക് 17 രൂപ മുതൽ 70 രൂപ വരെ; തിരഞ്ഞെടുപ്പുകാല ഓഫർ
∙ ചർച്ചയിൽ മുണ്ടക്കൈ ദുരന്തം, തീ പകർന്ന് വന്യമൃഗശല്യം
മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പുനരധിവാസം സംബന്ധിച്ച നടപടികളാണ് തിരഞ്ഞെടുപ്പിലെ ഒരു പ്രധാന ചർച്ചാവിഷയം. മേപ്പാടി പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടൽ സമീപ പഞ്ചായത്തുകളിലെ ഫലത്തെയും സ്വാധീനിച്ചേക്കുമെന്നാണ് വിലയിരുത്തൽ. കാർഷിക വിളകളുടെ വിലത്തകർച്ച, വന്യമൃഗശല്യം, ഗോത്ര ജനത നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾക്കാണ് തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിക്കുകയെന്ന വിലയിരുത്തലാണ് യുഡിഎഫ്.
- Also Read കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
സഹകരണ ബാങ്ക് അഴിമതി, യുഡിഎഫിലെ പ്രധാന മുന്നണിയായ കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ, ലീഗ്–കോൺഗ്രസ് പ്രശ്നങ്ങൾ, കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യാ പരമ്പര തുടങ്ങിയവ തുണയ്ക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എൻഡിഎ ബന്ധം വിട്ട് യുഡിഎഫിനൊപ്പം എത്തിയ സി.കെ.ജാനുവിന്റെ പാർട്ടിയുടെ സാന്നിധ്യം ഗോത്രമേഖലയിൽ ഉപകാരപ്പെടുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. English Summary:
Wayanad Local Body Elections: A VIP Battleground with National Significance, The election outcome will be closely watched as a bellwether of political sentiment in Kerala, especially regarding Congress and its coalition\“s performance. Key issues include local development, disaster relief, and the challenges faced by tribal communities. |
|