മോസ്കോ ∙ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ അംബാസഡർ വിനയ് കുമാർ, ജോയിന്റ് സെക്രട്ടറി മയാങ്ക് സിങ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഡിസംബർ ആദ്യവാരം നടക്കുന്ന ഇന്ത്യ–റഷ്യ ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുൾപ്പെടെ ഇരുവരും ചർച്ച ചെയ്തു.
- Also Read മുഹമ്മദ് ബിൻ സൽമാൻ വൈറ്റ്ഹൗസിൽ, വരവേറ്റ് ട്രംപ്; ഖഷോഗി വധത്തിനു ശേഷമുള്ള ആദ്യ യുഎസ് സന്ദർശനം
‘റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്‌ച നടത്താൻ സാധിച്ചതിൽ അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ ആദ്ദേഹത്തെ അറിയിച്ചു. വരാനിരിക്കുന്ന ഇന്ത്യ – റഷ്യ ഉച്ചകോടിക്കായുള്ള ഒരുക്കങ്ങളെ കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചു. പ്രാദേശിക – രാജ്യാന്തര വിഷയങ്ങൾ ചർച്ച ചെയ്‌തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകൾക്കും മാർഗനിർദേശങ്ങൾക്കും വലിയ മൂല്യം കൽപ്പിക്കുന്നു.’ – ജയശങ്കർ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ)യുടെ യോഗത്തിൽ പങ്കെടുക്കാനാണ് എസ്.ജയശങ്കർ മോസ്കോയിലെത്തിയത്. തിങ്കളാഴ്‌ച സെർഗെയ് ലാവ്‌റോവുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചകോടിക്കായി ഡിസംബർ 5ന് ഇന്ത്യയിൽ എത്തുന്ന പുട്ടിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
English Summary:
Jaishankar Meets Putin in Moscow, Discusses India-Russia Summit and Bilateral Ties |