ന്യൂഡല്‍ഹി ∙ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായ പ്രദേശത്ത് നിന്നും മൂന്ന് വെടിയുണ്ടകൾ കണ്ടെടുത്തു. 9 എംഎം കാലിബര്‍ വിഭാഗത്തില്‍പ്പെട്ട വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണം ഉപയോഗിച്ചതും രണ്ടെണ്ണം ഉപയോഗിക്കാത്തതുമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്യുന്നത്. വെടിയുണ്ട കണ്ടെത്തിയെങ്കിലും തോക്കോ മറ്റോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
- Also Read റഷ്യൻ എണ്ണ ഇറക്കുമതിയിൽ രണ്ടാംസ്ഥാനത്ത് ഇന്ത്യ; മൂന്നാമത് തുർക്കി, ആരാണ് ഒന്നും നാലും സ്ഥാനങ്ങളിൽ?
പൊതുജനങ്ങള്‍ക്ക് കൈവശം വയ്ക്കാന്‍ അനുമതിയില്ലാത്ത വിഭാഗത്തിൽപെട്ട തോക്കുകളില്‍ ഉപയോഗിക്കുന്നവയാണ് കണ്ടെത്തിയ വെടിയുണ്ടകള്‍. സായുധ സേന, പ്രത്യേക അനുമതിയുള്ളവര്‍ എന്നിവര്‍ക്കു മാത്രമേ ഇത്തരം വെടിയുണ്ടകൾ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. വെടിയുണ്ടകള്‍ എങ്ങനെയാണ് സ്ഥലത്ത് എത്തിയത്, പ്രതി അത് കൈവശം വച്ചിരുന്നോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
സ്ഫോടനത്തിൽ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡോ. ഉമര്‍ ഉന്‍ നബിയാണ് ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസില്‍ ഇതുവരെ ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, ഡോ. മുസമില്‍ ഷക്കീല്‍, ഡോ. ഷഹീന്‍ സയീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
- Also Read ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ബിഹാർ വിജയം ‘തുറുപ്പുചീട്ടാക്കാൻ’ മോദി; ലക്ഷ്യം ബംഗാളും, സ്വിറ്റ്സർലൻഡിന് ഒടുവിൽ ആശ്വാസം!
- ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
- അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
- മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
MORE PREMIUM STORIES
English Summary:
Bullets Prohibited for Civilian Use Recovered from Red Fort Blast Site: Red Fort Blast investigation reveals 9mm bullets were discovered at the explosion site near Red Fort, Delhi. The investigation is ongoing to determine how these bullets, typically restricted to armed forces and authorized personnel, arrived at the scene. Authorities are exploring all possibilities, including whether the suspect possessed the bullets. |