മുംബൈ∙ വിവാഹവേദിയിൽ വരനെ കത്തി കൊണ്ട് കുത്തിയ ശേഷം ഓടിരക്ഷപ്പെട്ട യുവാവിനെ ഡ്രോൺ ഉപയോഗിച്ച് പിന്തുടർന്ന് വിഡിയോഗ്രഫർ. മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന ഒരു വിവാഹത്തിനിടെയാണ് സംഭവം. പരുക്കേറ്റ വരൻ സജൽ രാം സമുദ്ര (22) ചികിത്സയിലാണ്. പ്രതിയായ രാഘോ ജിതേന്ദ്ര ബക്ഷിക്കായി തിരച്ചിൽ നടക്കുകയാണ്.
- Also Read ബിഹാർ എൻഡിഎയ്ക്കൊപ്പം, ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ; തേജസ്വിക്കും ഇന്ത്യ സഖ്യത്തിനും നിരാശ
ഡിജെ പാർട്ടിക്കിടെ ഉണ്ടായ ചെറിയ തർക്കത്തെ തുടർന്നാണ് രാഘോ ജിതേന്ദ്ര ബക്ഷി വരനെ 3 തവണ കുത്തിയത്. സംഭവത്തിനുശേഷം രാഘോയും സുഹൃത്തും ബൈക്കിൽ കടന്നുകളഞ്ഞു. വിവാഹത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്ന വിഡിയോഗ്രഫർ തന്റെ ഡ്രോൺ ഉപയോഗിച്ച് ആക്രമിയെ പിന്തുടർന്നു ദൃശ്യങ്ങൾ പകർത്തി. ഏകദേശം രണ്ട് കിലോമീറ്ററോളം ഇങ്ങനെ പിന്തുടർന്നു. ഈ ഡ്രോൺ ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ്, വിഡിയോയിലൂടെ അക്രമിയെ തിരിച്ചറിഞ്ഞു. രക്ഷപ്പെട്ട വഴിയും മനസ്സിലാക്കി.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @HateDetectors എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
- ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
MORE PREMIUM STORIES
English Summary:
Groom stabbed at wedding in Amravati, Maharashtra, leading to a dramatic chase where the wedding videographer used his drone to pursue the fleeing assailant for two kilometers. This drone footage proved crucial in identifying the attacker and aiding the ongoing police investigation. |