deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മുഖ്യമന്ത്രി ഉറപ്പ് നൽകി, രാപ്പകല്‍ അവസാനിപ്പിക്കാൻ ആശമാർ; ക്രെഡിറ്റ് അടിച്ചെടുക്കുന്നതിൽ അതൃപ്തി

deltin33 4 day(s) ago views 633

  



തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്ത്രീമുന്നേറ്റങ്ങളില്‍ പുതുചരിത്രമെഴുതി 266 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന രാപ്പകല്‍ സമരം കേരളപ്പിറവി ദിനമായ നാളെ അവസാനിപ്പിക്കും. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. പ്രാദേശികതലങ്ങളില്‍ സമരം തുടരും. 2026 ഫെബ്രുവരി 10 ന് സമരം ഒരു വര്‍ഷം തികയുന്ന ദിവസം മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. നാളെ രാവിലെ 11.30 ന് ആശമാര്‍ നടത്തുന്ന സമര പ്രതിജ്ഞാ റാലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ആയിരം രൂപ വര്‍ധിപ്പിച്ചതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ സിഐടിയു ശ്രമിക്കുന്നതില്‍ സമരസമിതിക്ക് കടുത്ത അതൃപ്തിയുണ്ട്.  

  • Also Read ശുചിമുറി വിലാസത്തിൽ വരെ വ്യാജവോട്ടർ?; 33,000 വ്യാജവോട്ടർമാരുണ്ടെന്ന തെളിവ് നൽകി എംഎൻഎസ്   


ഓണറേറിയം 21000 രൂപയാക്കണമെന്നും വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ രാപ്പകല്‍ സമരം ആരംഭിച്ചു. പിന്നീട് നിരാഹാരസമരം, മുടിമുറിക്കല്‍ തുടങ്ങി നിരവധി ഘട്ടങ്ങളിലൂടെയാണ് സമരം മുന്നേറിയത്. സമരമുഖത്തുള്ള സ്ത്രീകളെ അധിക്ഷേപിക്കുന്ന സമീപനമാണ് ഭരണകക്ഷി നേതാക്കളില്‍നിന്ന് ഉണ്ടായത്. ഓണറേറിയം വര്‍ധിപ്പിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. ഒടുവില്‍ തദ്ദേശതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴാണ് ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.  

  • Also Read സൗമ്യനായി ബിനോയ് മെരുങ്ങുമെന്ന് കരുതി; പക്ഷേ.. ഒടുവിൽ മുഖ്യമന്ത്രി ചോദിച്ചു, ‘ഇത്രയൊക്കെ വേണോ?’: അന്ന് വിട്ടു കൊടുക്കേണ്ടി വന്നു സിപിഎമ്മിന് ആ നാലാം സീറ്റ്!   


സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിക്കുമെങ്കിലും സമരത്തേ അപമാനിച്ചവര്‍ക്കെതിരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിധിയെഴുതണമെന്ന് അഭ്യര്‍ഥിച്ച് ആശാ വര്‍ക്കര്‍മാര്‍ വാര്‍ഡുകളിലേക്ക് പോകണമെന്ന് ഇന്നലെ ചേര്‍ന്ന അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അതിനിടെ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചതിന്റെ നേട്ടം സ്വന്തമാക്കാന്‍ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ നീക്കം ആരംഭിച്ചു. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ചിത്രം വച്ച് ഫ്‌ളക്‌സ് അടിക്കാന്‍ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
    

  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala Asha workers are ending their strike after the Chief Minister announced an honorarium increase. The strike, lasting 266 days, saw various forms of protest. The association is also unhappy with CITU trying to take credit for the honorarium hike.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

administrator

Credits
69996