പാലക്കാട്∙ തെങ്ങ് അധിഷ്ഠിത ബഹുവിളകള്‍ വന്നാല്‍ കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും ഇതിനായി ഗവേഷണത്തിനും വിപണനത്തിനും നിര്‍മിതബുദ്ധിയെ പ്രയോജനപ്പെടുത്താന്‍ തയാറാകണമെന്നും കാസര്‍കോട് സിപിസിആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് (റിട്ട) ഡോ. സി.തമ്പാന്‍ അഭിപ്രായപ്പെട്ടു.
- Also Read ‘അവസരങ്ങൾ മുതലാക്കാൻ കർഷകർ ശ്രമിക്കണം, ഉപഭോക്താവിന് ആവശ്യമായ രീതിയിൽ നല്‍കണം’
കർഷകശ്രീ കർഷകസഭയിൽ നാളികേരക്കൃഷിയിലെ പുതുവരുമാന വഴികള്‍’ എന്ന സെമിനാറില്‍ മോഡറ്റ്റോയി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നാളികേരക്കൃഷിയുടെ വിസ്തൃതി 35 ശതമാനമായും ഉൽപാദനം 25 ശതമാനമായും കുറഞ്ഞു.
- Also Read വന്യജീവി-മനുഷ്യ സംഘര്‍ഷം വലിയ വെല്ലുവിളി; വിപണിയെ അറിഞ്ഞു വിളകളെ മാറ്റിയെടുക്കണം: എം.എസ് മാധവിക്കുട്ടി
ഏകവിള കൃഷിയുമായി മുനോട്ടു പോകാന്‍ കഴിയില്ല. സംയോജിത കൃഷിരീതികള്‍ അവലംബിക്കണം. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു വരുമാനം ഉയര്‍ത്താന്‍ കര്‍ഷകനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. English Summary:
AI in coconut farming is crucial for increasing farmer income through integrated and multi-crop methods, as highlighted by Dr. C. Thampan |