ഓഗസ്റ്റ് ആദ്യ വാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് മേൽ ചുമത്തിയ 25 ശതമാനം ചുങ്കവും റഷ്യയിൽനിന്ന് എണ്ണ വാങ്ങിക്കുന്നു എന്ന ‘കുറ്റം’ ആരോപിച്ച് അടിച്ചേൽപ്പിച്ച 25 ശതമാനം ‘പിഴ’ തീരുവയും രണ്ടു മാസം കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന വസ്തുക്കളിൽ ബഹുഭൂരിഭാഗവും ഈ അധിക ചുങ്കത്തിന് വിധേയമാകും. അതായത് ഇന്ത്യയുടെ മൊത്തത്തിലുള്ള ചരക്കു കയറ്റുമതിയുടെ 12 ശതമാനത്തോളം ട്രംപ് പ്രഖ്യാപിച്ച ഈ നികുതിപ്രഹരത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടതായി വരും. ഇവയിൽ പ്രധാനം വസ്ത്രങ്ങൾ, ആഭരണങ്ങൾ, മൂല്യമേറിയ രത്നങ്ങൾ, സമുദ്രോൽപന്ന വിഭവങ്ങൾ, വൈദ്യുത ഉപകരണങ്ങൾ എന്നിവയാണ്. ഇതു മൂലം ഈ സാധനങ്ങളുടെ ഉൽപാദക മേഖലകൾ മാത്രമല്ല, അസംസ്കൃത വസ്തുക്കൾ, നിർമാണത്തിനാവശ്യമായ സാമഗ്രികൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ‘സപ്ലൈ ചെയിൻ’ (supply chain) ആകെ മരവിച്ചു നിൽക്കുന്ന സ്ഥിതിവിശേഷമാണ്. വ്യാപാര കരാറിന് വേണ്ടിയുള്ള ചർച്ചകൾ പുനരാരംഭിച്ചെങ്കിലും എച്ച് –1ബി വീസയ്ക്കുള്ള നിരക്കുകൾ കുത്തനെ വർധിപ്പിച്ചും മരുന്നുകളുടെ ഇറക്കുമതിക്കു മേൽ 100 ശതമാനം ചുങ്കം ചുമത്തിയും ട്രംപ് ഇന്ത്യയെ മുൾമുനയിൽത്തന്നെ നിർത്തുകയാണ്. ട്രംപ് തന്റെ ഭീഷണികൾ നടപ്പാക്കുന്നതിൽ വിമുഖത കാണിക്കും (Trump Always Chickens Out അഥവാ TACO) എന്ന പ്രമാണത്തിൽ വിശ്വസിച്ച് ഈ പ്രതിസന്ധി വേഗം പരിഹരിക്കപ്പെടുമെന്നു കരുതിയിരുന്ന    English Summary:  
China\“s Rare Earth Monopoly: How Beijing Uses Strategic Minerals to Win Global Trade Wars against US and Other Countries Including India- Global Canvas Column by Dr. KN Raghavan   |