‘ഫ്രൻഡ്ഷിപ്പെ’ല്ലാം മാറ്റിവച്ച് ഇന്ത്യയ്ക്ക് തീരുവത്തിരിച്ചടി നൽകാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിനു പിന്നിൽ യുക്രെയ്ൻ– റഷ്യ യുദ്ധം അവസാനിച്ച് ലോകത്തു സമാധാനം പുലരണമെന്ന നിഷ്കളങ്ക ലക്ഷ്യമല്ലെന്നത് ഉറപ്പാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പിഴയായി 25 ശതമാനം തീരുവ കൂടി ഏർപ്പെടുത്തിയതിന്റെ പിന്നിലെ യഥാർഥ കാരണങ്ങളിലൊന്നു ഡോളറിന്റെ ഭാവിയോർത്തുള്ള ട്രംപിന്റെ ആശങ്കയാണ്. ഇന്ത്യയുടെ കാർഷിക, ക്ഷീരവിപണികൾ യുഎസിനു മുന്നിൽ തുറന്നുകൊടുക്കണമെന്ന അമേരിക്കയുടെ ആവശ്യത്തെ ഇന്ത്യ തള്ളിക്കളഞ്ഞതാണു മറ്റൊരു പ്രധാന കാരണം. എങ്കിലും ഇന്ത്യയടക്കമുള്ള 10 ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് ഡോളറിനെ വെല്ലുന്ന കറൻസിയുണ്ടാക്കുമോ എന്ന ഭയം ട്രംപിനെ വല്ലാതെ അലട്ടുന്നുണ്ട്. ഈ കറൻസി നിലവിൽ വന്നാൽ ഡോളറിന്റെയും അതുവഴി അമേരിക്കയുടെയും ലോക സമ്പദ്‌വ്യവസ്ഥയുടെ മേലുള്ള മേൽക്കൈ അവസാനിക്കുമോ? ഡോളറിലല്ലാതെ ആഗോളവ്യാപാരങ്ങൾ നടന്നാൽ അമേരിക്കയുടെ സ്ഥിതിയെന്താകും? എന്നിങ്ങനെ പോകുന്നു ട്രംപിന്റെ ആശങ്കകൾ. ഡിഡോളറൈസേഷൻ വന്നാൽ അമേരിക്കയുടെ English Summary:
How does the potential rise of a BRICS currency, coupled with policies like Donald Trump\“s push for reciprocal tariffs against India, pose a challenge to the dollar\“s supremacy and US influence in international trade? |